×

15 ലക്ഷത്തിന്റെ ഥാര്‍ കാര്‍ ജിഎസ്ടി അടക്കം 49 ലക്ഷത്തിന് വാങ്ങി; 3 ജീപ്പിന്റെ കാശ് ; സോഷ്യല്‍ മീഡിയയയില്‍ വിമര്‍ശനം

ഗുരുവായൂര്‍: ഗുരുവായൂരിലെ ഥാറിന് 43 ലക്ഷം.

പ്രവാസി വ്യവസായ വിഘ്‌നേഷ് വിജയകുമാറാണ് ഥാര്‍ സ്വന്തമാക്കിയത്. പുനര്‍ലേലത്തില്‍ 14 പേര്‍ പങ്കെടുത്തു. വിഘ്‌നേഷ് വിജയകുമാര്‍ ലേലത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നു. അങ്ങാടിപ്പുറം സ്വദേശിയാ വിഘ്‌നേഷ് ദുബായില്‍ വ്യവസായിയാണ്. സോഷ്യല്‍ മീഡിയയിലും മറ്റും ഏറെ വൈറലായിരുന്നു ഗുരുവായൂരപ്പന്റെ ഥാര്‍.

മഹീന്ദ്ര കമ്ബനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍വഴിപാടായി നല്‍കിയ ഥാര്‍ ജീപ്പാണ് ഇന്ന് പുനര്‍ലേലം ചെയ്തത്. രാവിലെ 11 മണിക്ക് ക്ഷേത്രം തെക്കേ നടപന്തലിലായിരുന്നു പുനര്‍ലേലം. നാല്‍പതിനായിരം രൂപയായിരുന്നു നിരതദ്രവ്യം. ഥാര്‍ ജീപ്പ് പുനര്‍ലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു. ഇത് ദേവസ്വം ബോര്‍ഡിന് കൂടുതല്‍ ലാഭം ഉണ്ടാക്കുകയും ചെയ്തു.

ഗുരുവായൂരില്‍ നടത്തിയ ലേലത്തില്‍ വാഹനം ആദ്യം സ്വന്തമാക്കിയത് എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദ് ആയിരുന്നു. എന്നാല്‍ ഒരാള്‍ മാത്രമായി ലേലം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന പരാതിയിലാണ് ഇപ്പോഴത്തെ നടപടി. മഹീന്ദ്ര കമ്ബനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ഥാര്‍ കാര്‍ പൊതുലേലത്തിലാണ് ബഹ്‌റൈനിലുള്ള പ്രവാസി വ്യവസായിയും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമല്‍ മുഹമ്മദ് അലി സ്വന്തമാക്കിയത്.

ലേലം താല്‍ക്കാലികമായി ഉറപ്പിച്ചെങ്കിലും വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടിവന്നേക്കാമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ പ്രതികരിച്ചതോടെ ലേലതീരുമാനത്തില്‍ ആശയക്കുഴപ്പമായി. ഖത്തറില്‍ വ്യവസായിയായ അമല്‍ മുഹമ്മദ് അലി എന്ന ചെറുപ്പക്കാരന്റെ പ്രതിനിധി മാത്രമാണ് അന്ന് ലേലത്തില്‍ പങ്കെടുത്തത്. ലിമിറ്റഡ് എഡിഷന് ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂര്‍ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോള്‍ പതിനായിരം രൂപ അമലിന്റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാന്‍ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു.

പുനര്‍ലേലത്തില്‍ 14 പേര്‍ പങ്കെടുത്തു. ലേലവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തന്നെയാണ് ലേലത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കിയതും. ലേലത്തില്‍ കൂടുതല്‍ തുക പറഞ്ഞ അങ്ങാടിപ്പുറത്തുകാരന് അത് നല്‍കാന്‍ ദേവസ്വവും തീരുമാനിച്ചിട്ടുണ്ട്.

പുനര്‍ലേലത്തില്‍ 15 ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് ലേലം ആരംഭിച്ചത്. കാര്‍ ലേലത്തില്‍ പിടിച്ചയാള്‍ 43 ലക്ഷത്തിന് പുറമേ ജി എസ്ടി കൂടി അടയ്ക്കേണ്ടതാണ്. ഇന്നു നടന്ന പുനര്‍ ലേലം ഗുരുവായൂര്‍ ഭരണ സമിതി അംഗീകരിക്കണം. തുടര്‍ന്ന് ദേവസ്വം കമ്മീഷണറുടെ അനുമതി കൂടി ലഭിക്കുന്നതോടെയാണ് ഥാര്‍ കാര്‍ ലേലത്തില്‍ പിടിച്ച വിഘ്നേഷിന് കരസ്ഥമാക്കാനാകുക.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top