×

‘ഈ അസംബന്ധത്തിന് നിയമസാധുതയില്ല, ‘അന്താരാഷ്ട്ര തലത്തില്‍ അത് അംഗീകരിക്കപ്പെടാനും പോകുന്നില്ല: പാകിസ്ഥാന്റെ ‘മാപ്പി’ന് കുറിക്ക് കൊള്ളുന്ന പ്രതികരണവുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ ഭൂപടം പ്രസിദ്ധീകരിച്ച പാകിസ്ഥാന്റെ നീക്കത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യ. പാകിസ്ഥാന്റെ ഈ നീക്കം ‘രാഷ്ട്രീയ അസംബന്ധമാണെ’ന്നും അന്താരാഷ്ട്ര തലത്തില്‍ അത് അംഗീകരിക്കപ്പെടുകയില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ പ്രദേശങ്ങള്‍ തങ്ങളുടെ കീഴിലാണെന്ന പാകിസ്ഥാന്റെ വാദം ‘പരിഹാസ്യമാണെ’ന്നും കൂടി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മാത്രമല്ല ഇന്ത്യന്‍ പ്രദേശങ്ങളില്‍ അവകാശം ഉന്നയിക്കുന്നതിലൂടെ തീവ്ര വാദത്തിന്റെ പിന്തുണയോട് കൂടിയുള്ള പാകിസ്ഥാന്റെ അധികാര കൊതിയെയാണ് വെളിപ്പെടുത്തുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.

ലഡാക്ക്, ജമ്മു കാശ്മീര്‍ തുടങ്ങിയ ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ മാപ്പ് , പാകിസ്ഥാന്‍ ഭരണകൂടം പുറത്തിറക്കിയിരുന്നു. ഇന്ത്യന്‍ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീര്‍ അനധികൃതമായാണ് ഇന്ത്യ കൈവശം വച്ചിരിക്കുന്നതെന്നും ഭൂപടത്തിലൂടെ പാകിസ്ഥാന്‍ ആരോപിക്കുന്നു.

ഗുജറാത്തിലെ ജുനാഗഡ്, സര്‍ ക്രീക്ക് എന്നീ പ്രദേശങ്ങളും പാകിസ്ഥാന്‍ അതിര്‍ത്തിയുടെ അകത്താക്കിയാണ് രാജ്യം മാപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഈ മാപ്പ് ആണ് ഇനി മുതല്‍ രാജ്യത്തെ വ്യവഹാരങ്ങളില്‍ ഉപയോഗിക്കുക എന്നുകൂടി പാക് സര്‍ക്കാര്‍ പറയുന്നുണ്ട്. ചൊവാഴ്ചയാണ് ഈ മാപ്പ് ഭരണകൂടം അംഗീകരിച്ചത്.

ഇതാദ്യമായാണ് പാകിസ്ഥാന്‍ പരസ്യമായി ഇന്ത്യയ്‌ക്കെതിരെ ഇത്രയും കടുത്ത ഒരു നീക്കം പരസ്യമായി തന്നെ നടത്തുന്നത്. ഇന്ന് രാവിലെ ഫെഡറല്‍ കാബിനറ്റ് സമ്മേളനത്തിലൂടെ പുതിയ ഭൂപടം ‘അംഗീകരിച്ച’ ഇമ്രാന്‍ ഖാന്‍, പുതിയ മാപ്പിന് പാകിസ്ഥാനിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് കൂടി പ്രസ്താവിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top