×

കത്തി നശിച്ച ഫയലുകളില്‍ ചിലതിന് ബാക്ക്‌അപ്പ് ഫയലുകള്‍ ഇല്ല – ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടറിയേറ്റി‌ലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്നതില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ ചീഫ് സെക്രട്ടറി അന്വേഷണം മതിയാകില്ല. എന്‍.ഐ.എ തന്നെ അന്വേഷിക്കണം. ഫയലുകള്‍ നശിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. കത്തി നശിച്ച ഫയലുകളില്‍ ചിലതിന് ബാക്ക്‌അപ്പ് ഫയലുകള്‍ ഇല്ല. തീപിടിത്തത്തിന്റെ മറവില്‍ പല ഫയലുകളും കടത്തുകയും ചെയ്തുവെന്നും ചെന്നിത്തല ആരോപിച്ചു.

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് യു.ഡി.എഫ് സമരം നടത്തിയത്. സെക്രട്ടറിയറ്റിലേക്ക് എത്തിയ ജനപ്രതിനിധികളെയും മാദ്ധ്യമങ്ങളെയും തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ ആരോപണങ്ങള്‍ വാസ്‌തവ വിരുദ്ധമാണ്. കുഴപ്പമുണ്ടാക്കിയത് പൊലീസാണ്. ചീഫ് സെക്രട്ടറി ചീഫ് സെക്യൂരിറ്റി ഓഫീസറാണോ എന്നും ചെന്നിത്തല ചോദിച്ചു.

അതേസമയം സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന നിഗമനത്തിലാണ് അഗ്നിശമനസേന. ഫാനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. രണ്ടു വര്‍ഷം മുമ്ബ് മോക്ഡ്രില്‍ നടന്ന മെയിന്‍ബ്ലോക്കില്‍ സുരക്ഷമാനദണ്ഡങ്ങളിലുള്ള നിര്‍ദേശങ്ങള്‍ നടപ്പായില്ലെന്ന വിമര്‍ശനവും അഗ്നിശമനസേനയ്ക്കുണ്ട്.

സംസ്ഥാന സര്‍ക്കാരിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇന്ന് ഇരുപത്തിയൊന്നായിരം വാര്‍ഡുകളില്‍ സത്യാഗ്രഹ സമരം നടക്കും. സ്വര്‍ണക്കടത്ത്, ലൈഫ് മിഷനിലെ കോഴ, പ്രളയത്തട്ടിപ്പ്, പിന്‍വാതില്‍ നിയമനം, സര്‍ക്കാരിന്റെ അഴിമതികള്‍ എന്നിവ സി.ബി.ഐ അന്വേഷിക്കുക, സെക്രട്ടേറിയറ്റിലെ ഫയല്‍ കത്തിച്ച സംഭവം എന്‍.ഐ.എ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top