×

ഒരു ദിവസം എന്റെ നാണമൊക്കെ പോയി; പൂര്‍ണനഗ്നയായി അഭിനയിച്ചു; കനി കുസൃതി

കനിയുടെ വാക്കുകള്‍:

ഞാന്‍ ഒരാളുമായി (ആനന്ദ് ഗാന്ധി) പ്രണയത്തിലായിരുന്നു. അതിന്റെ ഭാഗമായാണ് ഞാന്‍ മുംബൈയില്‍ പോയത്. പലരും വിചാരിച്ചു ഞാന്‍ ജോലിയുടെ ഭാഗമായി പോയതാണെന്ന്. നാടും പച്ചപ്പും ഇഷ്ടപ്പെടുന്ന എനിക്ക് മുംബൈ പോലുള്ള നഗരത്തില്‍ താമസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. കുറച്ചുദിവസം മുംബൈയില്‍ താമസിച്ചു. ആ സമയത്ത് കുറച്ചു മോഡലിങ് ചെയ്യാന്‍ കഴിഞ്ഞു.

മോഡലിങിനേക്കാള്‍ ഇഷ്ടം അഭിനയത്തോടാണ്. ഇഷ്ടമുള്ള ആരെങ്കിലും വിളിച്ചാല്‍ അവര്‍ക്ക് വേണ്ടി മോഡലിങ് ചെയ്യുന്നുവെന്ന് മാത്രം. ഞാന്‍ മോഡലിങ് മേഖലയില്‍ കാര്യമായി ശ്രദ്ധ പുലര്‍ത്തുന്നില്ല.

Image result for KANI kusruti

മൈത്രേയന്‍ എന്നാണ് അച്ഛനെ വിളിക്കുന്നത്. അമ്മയെ ചേച്ചി എന്നും. എന്നോട് മാത്രമല്ല, എന്റെ എല്ലാ ബന്ധുക്കളോടും അച്ഛന്‍ പേര് വിളിച്ചാല്‍ മതിയെന്നാണ് പറഞ്ഞത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എല്ലാവരും ചോദിക്കുമായിരുന്നു നീ എന്തിനാ അച്ഛനെ പേര് വിളിക്കുന്നതെന്ന്.

ചെറുപ്പത്തില്‍ കമ്മലും മാലയുമൊന്നും ഞാന്‍ ഇടാറില്ല. നിനക്ക് എപ്പഴാണോ തോന്നുന്നത് അപ്പോള്‍ കാത് കുത്തിയാല്‍ മതിയെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ സ്‌കൂളിലെത്തിയാല്‍ ചോദിക്കും നീ പെന്തകോസ്താണോ എന്ന്. ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എല്ലാവരെയും പോലെ ഞാനും ആയിരുന്നെങ്കില്‍ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വരില്ലല്ലോ എന്ന് ചിന്തിക്കും.

അച്ഛനും അമ്മയും കല്ല്യാണം കഴിച്ചിട്ടില്ല. പക്ഷേ കുഞ്ഞുണ്ട്. ഇതിന്റെ പേരിലും നിരവധി ചോദ്യങ്ങള്‍ നേരിട്ടു. കുറേ ആയപ്പോള്‍ എനിക്ക് ഒന്നിനും ഉത്തരം പറയാന്‍ വയ്യാതായി. അമ്പലത്തില്‍ പോയി എന്റെ അച്ഛനെയും അമ്മയെയും എല്ലാവരുടെയും അച്ഛനമ്മയെ പോലെ ആക്കണേ എന്നു വരെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്.

അത് ഒരു തെറ്റാണോ

പ്ലസ് വണ്‍ പഠിക്കുമ്പോള്‍ ഒരു നാടകത്തില്‍ അഭിനയിക്കുകയായിരുന്നു. നാടക ക്ലാസില്‍ എല്ലാവരോടും നിങ്ങള്‍ ഏറ്റവും സന്തോഷിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ചോദിച്ചു. അപ്പോഴാണ് മനസ്സിലായത് എനിക്ക് അങ്ങനൊരു കാര്യമേ ഇല്ലെന്ന്. ഞാന്‍ കരഞ്ഞു. എല്ലാം ചെയ്തത് മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ബോധിപ്പിക്കാനുമായിരുന്നു. ഇത്രയും സ്വതന്ത്ര ചിന്താഗതിക്കാരായ അച്ഛനും അമ്മയും ഉണ്ടായിട്ടും ഞാന്‍ ഒതുങ്ങി കൂടിയാണ് ജീവിച്ചതെന്ന് ഓര്‍ത്തപ്പോള്‍ വിഷമം തോന്നി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top