×

അപരന്‍മാര്‍ ; ഫ്രാന്‍സീസ് ജോര്‍ജ്ജ് മാത്രം രക്ഷപെട്ടു ; ബാക്കി പെട്ടവര്‍ ഇവരൊക്കെ

ൻ്റെ രണ്ട് അപരൻമാരുടെയും പത്രിക തള്ളി. പത്രികകളുമായി ബന്ധപ്പെട്ട യുഡിഎഫ് വാദങ്ങൾ വരണാധികാരി അംഗീകരിച്ചു.
ഫ്രാൻസിസ് ജോർജ്, ഫ്രാൻസിസ് ഇ ജോർജ് എന്നിവരുടെ പത്രികകളാണ് തള്ളിയത്. ഇരുപത്രികകളിലും ഒപ്പിട്ട വരെ ഹാജരാക്കാൻ സ്ഥാനാർഥികൾക്ക് കഴിഞ്ഞില്ല. ഇതോടെ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമെന്ന നിഗമനത്തിലാണ് പത്രിക തള്ളിയത്.

 

 

ഫ്രാൻസിസ് ജോർജിന്റെ രണ്ട് അപരന്മാരിൽ ഒരാൾ സിപിഐഎം പ്രവർത്തകനായിരുന്നു. പരാജയഭീതിയാണ് എൽഡിഎഫിനെന്നായിരുന്നു ഫ്രാൻസിസ് ജോർജിന്റെ പ്രതികരണം. ഫ്രാൻസിസ് ജോർജിന് പുറമേ മിക്ക സ്ഥാനാർത്ഥികൾക്കും അപരന്മാരുണ്ട്. വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് അതേ പേരിൽ ഒരു അപരൻ, കൂടാതെ ബി എസ് പി സ്ഥാനാർഥിയുടെ പേരും ഷാഫി. എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയ്ക്ക് ആവട്ടെ ശൈലജ കെ, ശൈലജ കെ.കെ , ശൈലജ പി എന്നിങ്ങനെ മൂന്ന് അപരർ.

 

 

കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജന്റെ പേരിനോട് സാമ്യമുള്ള 3 പേരാണ് പത്രിക നൽകിയത്. എം ജയരാജൻ, ഏർക്കാട് പറമ്പ് ജയരാജ്, പനച്ചിക്കൽ ജയരാജ് എന്നിവരാണ് അപരന്മാർ . യുഡിഎഫ് സ്ഥാനാർഥി കെ സുധാകരനെതിരെ രണ്ട് അപരന്മാരാണ് രംഗത്ത്. മള്ളന്നൂർ സ്വദേശി സുധാകരൻ, മാമ്പ സ്വദേശി കെ സുധാകരൻ എന്നിവരാണ് അപരന്മാർ.

 

 

കോഴിക്കോടുമുണ്ട് എൽഡിഎഫ് – യുഡിഎഫ് സ്ഥാനാർത്ഥികൾക്കെതിരെ മൂന്നു വീതം അപരന്മാർ. യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന് അപരന്മാരായി എൻ രാഘവൻ, പി രാഘവൻ, ടി രാഘവൻ എന്നിവരാണ് കളത്തിൽ. എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിന് അപരന്മാരായി അബ്ദുൽ കരീം എന്ന പേരിൽ മൂന്ന് പേർ. പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.ഹംസയ്ക്ക് അപരൻമാരായി ഹംസ കടവണ്ടിയും, ഹംസയും,യുഡിഎഫ് സ്ഥാനാർഥി എം.പി അബ്ദുസമദ് സമദാനിക്ക് അപരനായി അബ്ദുസമദുമുണ്ട്.
കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രന് അപരനായി പ്രേമചന്ദ്രൻ നായർ. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിന് അപരനായി സുരേഷ് കുമാർ, തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ എസ് ശശിയും ആറ്റിങ്ങലിൽ അടൂർ പ്രകാശിനെതിരെ പ്രകാശ് എസ്, പ്രകാശ് പി എൽ എന്നിവരും അപരന്മാരായി പത്രിക നൽകിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top