×

സിദ്ധാര്‍ഥിന്റെ മരണം ; സൗദ് റിയാലും, സിന്‍ജോ ജോണും, അജയ്കുമാറും പിടിയില്‍

യനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ ജെ.എസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി സിൻജോ ജോണ്‍സണ്‍ അറസ്റ്റില്‍.

കരുനാഗപ്പള്ളിയിലെ ബന്ധു വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കൊല്ലം ഒടനാവട്ടം സ്വദേശിയാണ് സിൻജോ. മറ്റൊരു പ്രതിയായ കാശിനാഥനും ഇന്ന് അറസ്റ്റിലായിട്ടുണ്ട്. ഇരുവരേയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ മർദ്ദിച്ച വിവരം തുറന്നുപറഞ്ഞാല്‍ തലവെട്ടുമെന്ന് സിൻജോ ഭീഷണിപ്പെടുത്തിയെന്ന് സിദ്ധാർത്ഥിന്റെ കൂട്ടുകാർ വെളിപ്പെടുത്തിയെന്ന് പിതാവ് വെളിപ്പെടുത്തി. “സിൻജോയും അക്ഷയും റെഹാനും ഹോസ്റ്റല്‍ മുറിയില്‍ വച്ച്‌ തീർത്ത് കളഞ്ഞിട്ട് തൂക്കിയതാണ് അങ്കിളേ.. നിങ്ങള്‍ ഫൈറ്റ് ചെയ്യണം,” എന്നാണ് ആ കുട്ടികള്‍ പറഞ്ഞതെന്നും പിതാവ് പറഞ്ഞു. എസ്.എഫ്.ഐയുടെ യൂണിറ്റ് ഭാരവാഹികളാണ് പ്രധാന പ്രതികള്‍. പ്രതികള്‍ കീഴടങ്ങിയെന്നത് വിശ്വസിക്കാനാവുന്നില്ല. പ്രതികളെ രക്ഷപ്പെടുത്താനാണ് നീക്കമെങ്കില്‍ പ്രതിഷേധിക്കും.

പുറത്തുവരുന്നത് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. തുടർച്ചയായ മൂന്ന് ദിവസം നാലിടത്തായി സിദ്ധാർത്ഥനെ മർദ്ദിച്ചിരുന്നുവെന്നാണ് ആൻ്റി റാഗിങ് കമ്മിറ്റി റിപ്പോർട്ടിലുള്ളത്. ഇവിടെയൊന്നും കോളേജ് അധികൃതർ ഇടപെട്ടിരുന്നില്ല.

19 പേർ ചേർന്ന് ബെല്‍റ്റ് കൊണ്ട് പലതവണ മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സിദ്ധാർത്ഥന്റെ കൂട്ടുകാരെ ഭീഷണിപ്പെടുത്തി അവരെ കൊണ്ട് നിർബന്ധിപ്പിച്ച്‌ മുഖത്തടിപ്പിക്കുകയും ചെയ്തു.

ഹോസ്റ്റല്‍ നടുമുറ്റത്ത് വച്ച്‌ സംഘം ചേർന്ന് സിദ്ധാർത്ഥനെ ആള്‍ക്കൂട്ട വിചാരണ ചെയ്തപ്പോള്‍ ആരും ചോദ്യം ചെയ്തിരുന്നില്ല. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധന നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

ഒന്നാം പ്രതി സിൻജോ പിടിയില്‍; സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

സിദ്ധാർത്ഥൻ ജെ.എസിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലുള്ള നാല് പ്രതികള്‍ക്കായാണ് വയനാട് ജില്ലാ പൊലീസ് ഇന്ന് രാവിലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവരില്‍ സൗദ് റിസാല്‍, അജയ് കുമാർ എന്നിവർ കൂടി ഇനി പിടിയിലാകാനുണ്ട്.

അതേസമയം, റാഗിങ് വിരുദ്ധ സമിതി 12 വിദ്യാർത്ഥികള്‍ക്കെതിരെ കൂടി നടപടിയെടുക്കും.

10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക് ഏര്പ്പെടുത്തിയതിന് പിന്നാലെയാണ് മറ്റുള്ളവര്ക്ക് എതിരെയും നടപടിയെടുത്തത്.

പ്രതി പട്ടികയിലുള്ള 18 പേർക്ക് പുറമെ ഒരാള്‍ക്ക് കൂടി പഠന വിലക്ക് ഏര്പ്പെടുത്തിയിട്ടുണ്ട്.

 

ഇതോടെ ഇവര്ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top