×

സ്ത്രീധനം ആവശ്യപ്പെട്ടു ; വിവാഹം മുടക്കി – ബന്ധുക്കളുടെ പരാതി ; റുവെെസിനെതിരെ കൂടുതല്‍ തെളിവുകള്‍

പിടിക്കപ്പെടുമെന്ന് മനസിലായപ്പോള്‍ മെസേജുകള്‍ ഡിലീറ്റ് ചെയ്തു, ഒളിവില്‍ പോകാനും ശ്രമം; റുവെെസിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

 

 

കൊല്ലം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ത്ഥിനിയായിരുന്ന ഡോ. ഷഹനയുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ ഡോക്ടര്‍ ഇ.എ റുവൈസിന്റെ മൊബെല്‍ ഫോണിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍ കണ്ടെത്തി.

ഡോ. ഷഹന അയച്ച മെസേജുകളാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്. റുവെെസിന്റെ മൊബെെല്‍ ഫോണ്‍ പിടിച്ചെടുത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

ഇവര്‍ തമ്മില്‍ സ്ത്രീധനത്തെ കുറിച്ച്‌ അയച്ച ചില സന്ദേശങ്ങളായിരിക്കാം ഡിലീറ്റ് ചെയ്തിരിക്കുകയെന്നാണ് സംശയം. ഫോണ്‍ വിശദമായ സെെബര്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു.

 

കേസുെടുത്തതിന് പിന്നാലെ മുൻകൂര്‍ ജാമ്യത്തിനോ ഒളിവില്‍ പോകാനോ ഉള്ള സാദ്ധ്യത മുന്നില്‍ കണ്ടുകൊണ്ട് ഇന്നലെ ഉച്ചമുതല്‍ റുവെെസ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഷഹനയുടെ റുവെെസും വളരെ കാലമായി അടുപ്പത്തിലായിരുന്നു. കേരളത്തിന് അകത്തും പുറത്തും ഒരുമിച്ച്‌ ഇവര്‍ യാത്ര ചെയ്തതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഒപ്പം ഇരുവരുടെയും സുഹൃത്തുക്കളുടെ മൊഴിയും നിര്‍ണായകമാകും.

കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് റുവെെസിനെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെ ഹോസ്റ്റലിലും വീട്ടിലും റുവെെസിനെ തെരഞ്ഞ് പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. നിലവില്‍ കസ്റ്റഡിയിലുള്ള ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്” എന്ന് കുറിപ്പെഴുതിയ ശേഷമാണ് ഡോ.ഷഹന മരണത്തിന് കീഴടങ്ങിയത്. ഒപ്പം പഠിച്ചിരുന്ന പി.ജി മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഇ.എ റുവൈസും കുടുംബവും താങ്ങാനാവാത്ത സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയതാണ് ആത്മഹത്യക്കുള്ള കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.

പിടിക്കപ്പെടുമെന്ന് മനസിലായപ്പോള്‍ മെസേജുകള്‍ ഡിലീറ്റ് ചെയ്തു, ഒളിവില്‍ പോകാനും ശ്രമം; റുവെെസിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഇതിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top