×

70 രാജ്യങ്ങളില്‍ നിന്ന് സമാഹരിച്ച മണ്ണില്‍ അമൃതാനന്ദമയി ചന്ദനതൈ നട്ടു ; മാതാ അമൃതാനന്ദമയിയുടെ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി മോഹൻലാല്‍;

കൊല്ലം: അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാമ്ബസില്‍ നടന്ന മാതാ അമൃതാനന്ദമയിയുടെ സപ്‌തതി ആഘോഷത്തില്‍ പങ്കാളിയായി നടൻ മോഹൻലാലും.

ചടങ്ങുകള്‍ക്കായി രാവിലെ ഒൻപത് മണിയ്ക്ക് വേദിയിലെത്തിയ മാതാ അമൃതാനന്ദമയിയെ മോഹൻലാലാണ് വരവേറ്റത്. ജന്മദിനാശംസകള്‍ നേര്‍ന്ന മോഹൻലാല്‍ ഹാരമര്‍പ്പിച്ച്‌ അനുഗ്രഹം വാങ്ങി. ഏറെനേരം ആഘോഷത്തില്‍ പങ്കെടുത്തതിനുശേഷമാണ് താരം മടങ്ങിയത്.

ചടങ്ങുകളുടെ ഭാഗമായി രാവിലെ ഗണപതിഹോമവും ലളിതസഹസ്രനാമ അര്‍ച്ചനയും സത്‌സംഗവും നടന്നു. മഠം വൈസ് ചെയര്‍മാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയാണ് സത്‌സംഗം നടത്തിയത്. രാവിലെ സംഗീതസംവിധായകൻ രാഹുല്‍ രാജിന്റെയും സംഘത്തിന്റെയും സംഗീത പരിപാടിയും ഉണ്ടായിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ തുടങ്ങി നിരവധി പ്രമുഖര്‍ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി.

ഒരു മണിക്കൂറോളം നേരം അമൃതാനന്ദമയി പ്രസംഗിച്ചു. 70 രാജ്യങ്ങളില്‍ നിന്ന് സമാഹരിച്ച മണ്ണില്‍ അമൃതാനന്ദമയി ചന്ദനതൈ നട്ടു.

 

രാവിലെ 11 മണിയ്ക്ക് സാംസ്‌കാരിക സമ്മേളനം നടന്നു. 191 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഒരേസമയം 25,000ല്‍ അധികം പേര്‍ക്ക് ഇരുന്ന് കാണാവുന്ന സൗകര്യം ഒരുക്കിയിരുന്നു

 

. സമൂഹവിവാഹം, വസ്ത്രവിതരണം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ ചടങ്ങിന്റെ ഭാഗമായി നടന്നു.

മാതാ അമൃതാനന്ദമയിയുടെ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി മോഹൻലാല്‍;   ആശ്ളേഷിച്ച്‌  അനുഗ്രഹം നല്‍കി അമ്മ

 

സുരക്ഷാമുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഡിഐജി ആര്‍ നിശാന്തിനി, സിറ്റി പൊലീസ് കമ്മിഷണര്‍ മെറിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഞായറാഴ്‌ച പൊലീസ് സംഘം യോഗം ചേര്‍ന്നിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top