×

വന്ദേ ഭാരത്; വെറും ആറ് ദിവസം കൊണ്ട് നേടിയത് 2.70 കോടി, മേയ് 14 വരെയുള്ള മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയി

തിരുവനന്തപുരം: സര്‍വീസ് ആരംഭിച്ച്‌ വെറും ആറ് ദിവസം കൊണ്ട് വന്ദേ ഭാരത് എക്സ്പ്രസ് നേടിയ വരുമാനം രണ്ട് കോടി എഴുപത് ലക്ഷം രൂപ.

കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസിലാണ് ടിക്കറ്റ് ഇനത്തില്‍ കൂടുതല്‍ വരുമാനം നേടിയത്. വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് തുടങ്ങിയ ഏപ്രില്‍ 28 മുതല്‍ മേയ് മൂന്ന് വരെയുള്ള കണക്കാണ് പുറത്ത് വന്നത്.

കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസില്‍ ടിക്കറ്റ് ഇനത്തില്‍ ഒരു കോടി 17 ലക്ഷം രൂപയാണ് വരുമാനം. ഏപ്രില്‍ 28 ന് തിരുവനന്തപുരം-കാസര്‍കോട് സര്‍വീസില്‍ 19.5 ലക്ഷം രൂപയാണ് ടിക്കറ്റ് ഇനത്തിലെ വരുമാനം. ഏപ്രില്‍ 29ന് 20.30 ലക്ഷം, ഏപ്രില്‍ 30ന് 20.50 ലക്ഷം, മേയ് ഒന്നിന് 20.1 ലക്ഷം, മേയ് രണ്ടിന് 18.2 ലക്ഷം, മേയ് മൂന്നിന് 18 ലക്ഷം എന്നിങ്ങനെ പോകുന്നു വരുമാനം. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേയ്ക്കുള്ള സര്‍വീസില്‍ ശരാശരി 18 ലക്ഷം രൂപയാണ് ടിക്കറ്റ് കളക്ഷന്‍. ഈ കാലയളവില്‍ വന്ദേ ഭാരത് എക്സ്പ്രസില്‍ യാത്ര ചെയ്തത് 27,000പേരാണ്. 31,412 ബുക്കിംഗാണ് ഉണ്ടായത്.

നിരക്ക് കൂടുതലാണെങ്കിലും കൂടുതല്‍ യാത്രക്കാരും തിരഞ്ഞത് എസ്‌സിക്യൂട്ടീവ് സീറ്റുകളാണ്. മേയ് 14 വരെയുള്ള മുഴുവന്‍ ടിക്കറ്റുകളും ഇതിനകം വിറ്റ് പോയി. വന്ദേ ഭാരത് എസ്പ്രസ്സിന് പ്രതീക്ഷിച്ച വേഗമില്ലെന്നും മറ്റ് ട്രെയിനുകള്‍ വന്ദേ ഭാരത്തിനായി പിടിച്ചിടുന്നു എന്നുമുള്ള ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ വന്ദേ ഭാരത് സമയക്രമം പാലിക്കുന്നു എന്നും മറ്റ് ട്രെയിനുകള്‍ വൈകാന്‍ കാരണം വന്ദേ ഭാരത് അല്ലെന്നും റെയില്‍വേ മറുപടി നല്‍കിയിരുന്നു. വന്ദേഭാരത് സമയക്രമം പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് വന്ദേ ഭാരത് ഹിറ്റെന്ന് സൂചിപ്പിക്കുന്ന ടിക്കറ്റ് കളക്ഷന്‍ നിരക്കുകള്‍ പുറത്തുവരുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top