×

തിരഞ്ഞെടുപ്പ് സത്യസന്ധമായ വിവരം നല്‍കാന്‍ മോദിയും അമിത് ഷായും ചുമതലപ്പെടുത്തിയത് ഇവരെ

​​​​ന്യൂഡല്‍ഹി: കൊടകര കുഴല്‍പ്പണ കേസ് അടക്കം സംസ്ഥാന ബി ജെ പിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കടുത്ത അതൃപ്‌തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും നിര്‍ദേശ പ്രകാരം ഇ ശ്രീധരന്‍, സി വി ആനന്ദബോസ്, തോമസ് ജേക്കബ് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്രനേതൃത്വത്തിന് കൈമാറി. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന ഈ മൂന്നു പേരോടും എന്താണ് കേരളത്തില്‍ നടന്നതെന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് റിപ്പോര്‍ട്ട് തേടിയിരുന്നു.

അമിത് ഷാ ഇവരെ നേരിട്ട് വിളിച്ച്‌ എന്താണ് സംഭവിച്ചതെന്ന് കാര്യം അന്വേഷിച്ചറിയുകയും ചെയ്‌തു. ഫണ്ട് കൈകാര്യം ചെയ്‌തതിലെ പാളിച്ചകള്‍ അടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. മൂന്ന് പേരുടേയും റിപ്പോര്‍ട്ടുകള്‍ ബി ജെ പി കേന്ദ്രനേതൃത്വത്തിന്‍റെ പരിഗണനയിലാണ്.

പാര്‍ട്ടി സംസ്ഥാന നേതൃത്വം പൂര്‍ണപരാജയമാണെന്ന തലത്തിലാണ് മൂന്ന് റിപ്പോര്‍ട്ടുകളും കേന്ദ്രത്തിലേക്ക് എത്തിയതെന്നാണ് സൂചന. സംസ്ഥാനത്തെ ചില സീറ്റുകളില്‍ പാര്‍ട്ടിക്ക് ജയസാദ്ധ്യതയുണ്ടായിരുന്നുവെന്നും അവിടെ ജയിക്കാന്‍ ശ്രമിക്കുന്നതിന് പകരം പാര്‍ട്ടിയിലെ പടലപ്പിണക്കളാണ് ജനശ്രദ്ധ നേടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന നേതൃത്വം അവഗണിക്കുകയും ഒതുക്കാന്‍ ശ്രമിക്കുകയും ചെയ്‌തുവെന്ന് ചില നേതാക്കള്‍ പരാതിപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.

ഐക്യത്തോടെയല്ല ബി ജെ പി കേരളത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ചില സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളും ആശയക്കുഴപ്പവും പാര്‍ട്ടിക്ക് തിരിച്ചടിയായി. ഇ ശ്രീധരനടക്കമുള്ളവര്‍ മത്സരരംഗത്തേക്ക് വന്നെങ്കിലും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഇവര്‍ക്ക് ലഭിച്ചില്ല. തിരഞ്ഞെടുപ്പിന്‍്റെ അന്തിമഘട്ടത്തില്‍ പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നു. ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ രീതിയില്‍ തിരഞ്ഞെടുപ്പ് ഫണ്ട് കിട്ടിയപ്പോള്‍ പലര്‍ക്കും ആ ഫണ്ട് എത്തിയില്ലെന്ന പരാതിയും ദേശീയ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top