×

ആറുമാസം കൊണ്ട് ഹെലികോപ്റ്റര്‍ പറന്നത് അഞ്ച് തവണ – വാടക ചെലവ് – പ്രതിമാസം 173 ലക്ഷം

തിരുവനന്തപുരം : സംസ്ഥാന പോലീസിനെന്ന പേരില്‍ ഹെലിക്കോപ്ടര്‍ വാടകയ്ക്ക് എടുത്ത വകയില്‍ സര്‍ക്കാരിന് നഷ്ടം കോടികള്‍. ആറ് മാസത്തിനുള്ളില്‍ വെറും അഞ്ച് തവണത്തേയ്ക്ക് മാത്രം പറത്തിയിട്ടുള്ള ഹെലിക്കോപ്ടറിന് 10 കോടിയാണ് വാടകായായി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇതുസംബന്ധിച്ച രേഖകള്‍ സര്‍ക്കാര്‍ മനപ്പൂര്‍വ്വം പുറത്തുവിടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവന്‍ഹാന്‍സില്‍ നിന്നാണ് സംസ്ഥാനം ഹെലിക്കോപ്ടര്‍ വാടകയ്ക്ക് എടുത്തത്. ഇതിലും കുറഞ്ഞ തുകയ്ക്ക് തയ്യാറായി മറ്റ് കമ്ബനികള്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പവന്‍ഹാന്‍സുമായി കരാറില്‍ ഏര്‍പ്പെടുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ അനുമതി നല്‍കി ധനകാര്യ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം പതിനെട്ട് ശതമാനം ജിഎസ്ടി കൂടി ഉള്‍പ്പെടുത്തി ഒരു കോടി എഴുപത് ലക്ഷത്തി അറുപത്തി മൂവായിരം രൂപ ആയിരുന്നു അനുവദിച്ച തുക.

വാടകയിനത്തിലുള്ള ആദ്യ ഗഡു നല്‍കിയതിനെ തുടര്‍ന്നാണ് മാര്‍ച്ച്‌ മാസത്തില്‍ ഹെലിക്കോപ്ടര്‍ എത്തിയത്. ഒരു മാസം 20 മണിക്കൂര്‍ പറക്കാനാണ് വാടക. പറന്നാലും പറന്നില്ലെങ്കിലും ഈ തുക ദല്‍ഹി ആസ്ഥാനമായ പവന്‍ ഹാന്‍സ് എന്ന കമ്ബനിക്ക് നല്‍കണം. ഈ സാമ്ബത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വാടക കണക്കാക്കിയാല്‍ പത്ത് കോടി ഇരുപത്തിമൂന്ന് ലക്ഷത്തി എഴുപത്തിയാറായിരത്തി എണ്ണൂറ് രൂപയാണ് സര്‍ക്കാര്‍ പവന്‍ ഹന്‍സിന് നല്‍കേണ്ടി വരുന്നത്.

 

കേരളം ഒന്നരക്കോടിക്കെടുക്കുന്ന ഹെലികോപ്ടറിന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ നല്‍കുന്നത് എണ്‍പത്തിയഞ്ച് ലക്ഷം രൂപ മാത്രമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top