×

ബോചെയുടെ ഖത്തര്‍ ലോകകപ്പിനായുള്ള യാത്ര 13 – ദിവസത്തിലേക്ക് കര്‍ണ്ണാടകയിലെത്തി

ലഹരിക്കെതിരെ ഫുട്ബോള്‍ ലഹരിയുമായി ബോചെയും മറഡോണയും ശിരൂരില്‍
 മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോള്‍ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വര്‍ണശില്‍പ്പവുമായി നവംബര്‍ 21 ന് തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച  ബോചെയുടെ ഖത്തര്‍ ലോകകപ്പിനായുള്ള യാത്ര 13 ാം ദിവസത്തിലേക്ക് കടന്നു.
കര്‍ണാടകയിലെ ഷിരൂരിലെ ഗ്രീന്‍വാലി ഇന്റര്‍നാഷണല്‍ പബ്ലിക്ക് സ്‌കൂളില്‍ നിന്നാണ് ഇന്നത്തെ യാത്രയ്ക്ക് തുടക്കംകുറിച്ചത്. പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍ മാത്യു, ചീഫ് കോഓര്‍ഡിനേറ്റര്‍ വില്‍ഹെല്‍മിന മാത്യു എന്നിവര്‍ ആശംസകളറിയിച്ചു. തുടര്‍ന്ന് ബട്കല്‍ അഞ്ചുമാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്നും സ്വീകരണം ഏറ്റുവാങ്ങി
. പ്രിന്‍സിപ്പല്‍ ഫസലുല്‍ റഹ്മാന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡുകളായ അനില്‍ ക്ടലി, ഡോ. രാജ് കുമാര്‍, ഡോ ശാസ്ത്രി, പ്രൊഫ.സഹീദ് എന്നിവര്‍ സന്നിഹിതരായി. പതിനയ്യായിരം രൂപ വിലവരുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഫിഫയുടെ ഫുട്‌ബോള്‍ ബോചെ ടിപിഎം ഹാഷിര്‍ അലിയില്‍ നിന്നും ഏറ്റുവാങ്ങി. മവ്യ മൂര്‍ത്തി ശ്യാം ഫിഫയുടെ ട്രോഫി കൈമാറി. ബട്കല്‍ ഫാന്‍സ് ക്ലബ്ബിന് ബോചെ അര്‍ജ്ജന്റീനിയന്‍ പതാക കൈമാറി. കാര്‍വാറിലെ സമാപന സമ്മേളനത്തോടെ ഇന്നത്തെ പരിപാടികള്‍ അവസാനിച്ചു. യാത്ര വരും ദിവസങ്ങളില്‍ ഗോവ, കോലാപൂര്‍, പൂനെ വഴി മുംബൈയിലെത്തും.
മറഡോണയുടെ സ്വര്‍ണശില്‍പ്പത്തിന് മുമ്പില്‍ നിന്നും സെല്‍ഫിയെടുത്തും പ്രത്യേകം തയ്യാറാക്കിയ ഗോള്‍പോസ്റ്റിലേക്ക് ഗോളുകള്‍ അടിച്ചുകൊണ്ടും ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തും വിദ്യാര്‍ത്ഥികള്‍ യാത്രയുടെ ഭാഗമാവും. ആവേശകരമായ സ്വീകരണമാണ് യാത്രയ്ക്ക് ഓരോ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും ലഭിക്കുന്നത്. ബോചെ & മറഡോണ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റാണ് യാത്ര സംഘടിപ്പിക്കുന്നത്.
 ക്യാമ്പസ് ക്യാംപെയ്നിന്റെ ഭാഗമായി ‘ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരി’ എന്ന മറഡോണയുടെ സന്ദേശത്തെ പിന്തുണച്ചുകൊണ്ട് ’10 കോടി ഗോള്‍’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായ് വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഈ ഉദ്യമത്തിന്റെ ഭാഗമാകുന്നു. ഇതോടൊപ്പം ഏവരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നുമുണ്ട്. ലഹരിക്കെതിരായി വിദ്യാര്‍ത്ഥികളെ അണിനിരത്താന്‍ തെരഞ്ഞെടുക്കപ്പെട്ട വിവിധ കലാലയങ്ങളിലൂടെ സഞ്ചരിച്ച് വിദ്യാര്‍ത്ഥികള്‍, കായികപ്രേമികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഈ യാത്രയില്‍ പങ്കെടുക്കുന്നു.
കൂടാതെ ‘ഇന്ത്യ അടുത്ത ലോകകപ്പ് ഫുട്‌ബോള്‍ കളിക്കും’ എന്ന ലക്ഷ്യത്തിനായി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനുള്ള പദ്ധതിക്കും ഈ യാത്രയില്‍ ബോചെ തുടക്കം കുറിക്കും. മറഡോണയുടെ സന്ദേശവുമായുള്ള ഈ യാത്ര കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ വഴി മുംബൈയില്‍ എത്തും. അവിടെ നിന്ന് വിമാനമാര്‍ഗം ഖത്തറിലെത്തും. ഖത്തറിലെ പ്രധാന സ്റ്റേഡിയങ്ങള്‍ക്ക് മുന്നില്‍ മറഡോണയുടെ ശില്‍പ്പം പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് അവിടെയുള്ള പ്രമുഖ മ്യൂസിയത്തിന് ശില്‍പ്പം കൈമാറുകയും ചെയ്യും.
പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തില്‍ 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെയുടെയും ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെയും ശില്‍പ്പങ്ങളുണ്ടായിരിക്കും. ഈ ശില്‍പ്പങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ബോചെയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തും ടാഗ് ചെയ്തും കൊണ്ട് പോസ്റ്റ് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് സ്വര്‍ണ ഫുട്ബോള്‍ സമ്മാനമായി നേടാം.
താല്‍പര്യമുള്ളവര്‍ക്ക് ഈ യാത്രയെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ദൂരം വാഹനങ്ങളില്‍ അനുഗമിക്കാവുന്നതാണ്. ഇത് റീല്‍സ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ ബോചെയെ ഫോളോ ചെയ്തും ടാഗ് ചെയ്തും കൊണ്ട് പോസ്റ്റ് ചെയ്യാം. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് നറുക്കെടുപ്പിലൂടെ ഖത്തറിലേക്കുള്ള വിമാനടിക്കറ്റും വേള്‍ഡ് കപ്പ് ഫുട്ബോള്‍ മത്സരം കാണാനുള്ള എന്‍ട്രി പാസും സമ്മാനമായി ലഭിക്കും. യാത്രയുടെ ഓരോ ദിവസത്തെ പരിപാടികളും മറ്റ് വിവരങ്ങളും ദിവസേന ബോചെയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ലഭ്യമായിരിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top