×

തൊടുപുഴയില്‍ പിടിച്ച മയക്ക് മരുന്നിന് 1 ഗ്രാമിന് 1 ലക്ഷം രൂപ ; അലറി കരഞ്ഞ് പറഞ്ഞത് ഇങ്ങനെ

തൊടുപുഴ: തൊടുപുഴയില്‍ നിന്നും അഞ്ച് ലക്ഷത്തിലേറെ വില വരുന്ന എംഡിഎംഎയാണ് പൊലീസ് ഇന്ന് പിടിച്ചെടുത്തത്.

ലോഡ്ജ് കേന്ദ്രീകരിച്ചുള്ള ലഹരി മരുന്നു വില്‍പ്പന പിടികൂടാന്‍ പൊലീസ് എത്തിയപ്പോള്‍ യുവതി വാവിട്ടു നിലവിളിക്കുകയായിരുന്നു. ‘നിന്നോട് ഞാന്‍ നിര്‍ത്താന്‍ പറഞ്ഞതല്ലേടാ…’ എന്നു പറഞ്ഞുകൊണ്ടായിരുന്നു കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22)യുടെ നിലവിളി. യുവതിക്കൊപ്പം തൊടുപുഴ പെരുമ്ബള്ളിച്ചിറ സ്വദേശി യൂനസാണ് പിടിയിലായത്.

നാല് വര്‍ഷത്തിലേറെയായി അടുത്ത പരിചയക്കാരാണ് ഇരുവരുമെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ ബന്ധം ഇരു വീട്ടുകാര്‍ക്കുമിടയില്‍ പ്രശ്‌നമായി വളര്‍ന്നിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ വിഷയം പൊലീസ് സ്‌റ്റേഷനിലുമെത്തി. യുവാവിന്റെ ലഹരിമാഫിയാ ബന്ധമായിരുന്നു വിഷയമായിരുന്നത്. പൊലീസ് താക്കീതു ചെയ്ത വിട്ടെങ്കിലും ഇരുവരും വീണ്ടും ബന്ധം തുടര്‍ന്നു. തൊടുപുഴയിലെ ടെക്‌സ്റ്റെയില്‍സില്‍ ജോലിയുണ്ടെന്ന് പറഞ്ഞായിരുന്നു അക്ഷയ വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നത്.

എന്നാല്‍, യൂനസ് യുവതിയെ തന്റെ ലഹരി വില്‍പ്പനക്കും മറയാക്കിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. യുവതിക്കും യുവാവിന്റെ ലഹരി വില്‍പ്പനയെ കുറിച്ച്‌ വ്യക്തമായി അറിവുണ്ടായിരുന്നു. തൊടുപുഴയിലെ ലോഡ്ജില്‍ നിന്നുമാണ് ഇരുവരെയും പിടികൂടിയത്. ഇവരില്‍നിന്ന് 6.6 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. വിപണിയില്‍ അഞ്ച് ലക്ഷത്തിലേറെ വില വരുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറയുന്നു.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ തൊടുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ ലോഡ്ജില്‍ പരിശോധന നടത്തിയത്. മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാനാണ് യുവതിയെ ഒപ്പം കൂട്ടിയതെന്ന് യൂനുസ് പൊലീസിനോട് പറഞ്ഞു. യുവാവ് ഇതിനുമുമ്ബും ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നു.

കുറച്ചുദിവസം മുമ്ബ് പൊലീസിന് ഇതുസംബന്ധിച്ച്‌ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചുദിവസമായി ഇരുവരും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. യുവതിയും യുവാവും ഇടയ്ക്കിടെ തൊടുപുഴയിലെ ലോഡ്ജില്‍ എത്തിയിരുന്നു. പൊലീസ് സംശയിക്കാതിരിക്കാന്‍ ലോഡ്ജ് കേന്ദ്രീകരിച്ച്‌ 22-കാരിയായ അക്ഷയയെ ഉപയോഗിച്ച്‌ വില്‍പ്പന നടത്തുകയായിരുന്നു പതിവ്. എംഡിഎംഎയുമായി എത്തിയശേഷം അത് വിറ്റുതീരുന്നതുവരെ ഇവിടെ താമസിക്കുന്നതായിരുന്നു ഇവരുടെ രീതി.

തൊടുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവര്‍ പ്രധാനമായും ലഹരിമരുന്ന് വില്‍പന നടത്തിയിരുന്നത്. മയക്കുമരുന്ന് ചൂടാക്കുന്നതിനുള്ള സ്ഫടിക കുഴലും മയക്കുമരുന്ന് വിതരണം ചെയ്യാനുള്ള ചെറിയ പാക്കറ്റുകളും ലോഡ്ജ് മുറിയില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

പിടികൂടുമ്ബോള്‍ യുവതി വലിയ വായില്‍ നിലവിലിച്ചിരുന്നു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നോ എന്നു പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാകുകയുള്ളൂ. ഓണക്കാലമായ പശ്ചാത്തലത്തില്‍ തൊടുപുഴ മേഖലയിലേക്ക് വ്യാപകമായി സിന്തറ്റിക് ലഹരി ഒഴുകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top