×

ബലാത്സംഗ ആരോപണം നിഷേധിക്കാന്‍ വിജയ് ബാബു അര്‍ദ്ധരാത്രിയില്‍ ഫേസ്‌ബുക്ക് ലൈവില്‍

ന ടിയെ ആക്രമിച്ച കേസില്‍ നാണം കെട്ട് തൊലിയുരിഞ്ഞ മലയാള സിനിമാ ലോകത്തെ വീണ്ടും നാണം കെടുത്തുന്നതാണ് നടനും സംവിധായകനുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ പരാതി.

നിരവധി സിനിമകളില്‍ നായികാ വേഷം അടക്കം ചെയ്തിട്ടുള്ള കോഴിക്കോട്ടുകാരിയായ നടിയാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. സിനമികളില്‍ അവസരം വാഗ്ദാനം ചെയ്ത് തന്നെ നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്‌തെന്നാണ് യുവനടിയുടെ പരാതി.

എന്നാല്‍ ഇപ്പോള്‍ ഈ നടിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് വിജയ് ബാബു. അര്‍ദ്ധരാത്രിയില്‍ ഫേസ്‌ബുക്ക് ലൈവിലെത്തി പരാതിക്കാരിയായ നടിയുടെ പേരടക്കം വെളിപ്പെടുത്തി അപമനാച്ചുകൊണ്ടാണ് വിജയ് ബാബു രംഗത്ത് എത്തിയിരിക്കുന്നത്. തനിക്കെതിരായ ആരോപണം നിഷേധിച്ച വിജയ് ഈ കേസില്‍ താന്‍ പ്രതിയല്ല ശരിക്കും ഇരയാണെന്നുമാണ് പ്രതികരിച്ചത്. അതേസമയം സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച്‌ എറണാകുളത്തെ ഫ്‌ളാറ്റില്‍ വെച്ച്‌ നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് വിജയ് ബാബുവിനെതിരായ നടിയുടെ പരാതി. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

എറണാകുളം സൗത്ത് പൊലീസാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. എന്നാല്‍ ഇപ്പോള്‍ പരാതിക്കാരിക്കെതിരെ എഫ്ബി ലൈവിലൂടെ തുറന്നടിച്ചിരിക്കുകയാണ് വിജയ് ബാബു. അതിരുകടന്ന ആത്മവിശ്വാസത്തോടെയാണ് വിജയ് ബാബു രംഗത്ത് എത്തിയിരുക്കുന്നത്. പരാതിക്കാരിയുടെ പേര് ഉള്‍പ്പെടെ വെളിപ്പെടുത്തിയതിനൊപ്പം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതിയെന്നും ഇതില്‍ ഇര ശരിക്കും താനാണെന്നും വിജയ് ബാബു പറഞ്ഞു. തന്റെ കുടുംബവും സ്‌നേഹിക്കുന്നവരും ദുഃഖം അനുഭവിക്കുമ്ബോള്‍ എതിര്‍ കക്ഷി സുഖമായിരിക്കുകയാണ്.

2018 മുതല്‍ ഈ കുട്ടിയെ അറിയാം. അഞ്ച് വര്‍ഷത്തെ പരിചയത്തില്‍ ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. തന്റെ സിനിമയില്‍ കൃത്യമായി ഓഡിഷന്‍ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. മാര്‍ച്ച്‌ മുതല്‍ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്‌ക്രീന്‍ ഷോട്ടുകളും തന്റെ കൈവശമുണ്ട്. ഒന്നര വര്‍ഷത്തോളം ആ കുട്ടിക്ക് ഒരു മെസേജും അയച്ചിട്ടില്ല. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു. ഈ കേസില്‍ മറ്റൊരു ഇരയെ ഉണ്ടാക്കി സുഖിച്ച്‌ ജീവിക്കേണ്ടെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് നല്‍കുമെന്നും വിജയ് ബാബു ലൈവില്‍ പറഞ്ഞു.

അതേസമയം, വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. കേസിന്റെ വിശദാംശങ്ങള്‍ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസില്‍ അറസ്റ്റിലേക്കാണ് പൊലീസ് നീങ്ങുന്നതെന്നാണ് സൂചന. അതേസമയം വിജയ് ബാബു ഇപ്പോള്‍ നാട്ടിലുണ്ടോ എന്നത് സംബന്ധിച്ച്‌ പൊലീസിന് സൂചനകള്‍ ഒന്നും ഇല്ല. മൂന്നു ദിവസം മുമ്ബാണ് പെണ്‍കുട്ടി എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ വിജയ് ബാബുവിനെതിരെ പീഡന പരാതി നല്‍കിയത്. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേയ്ക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം മുന്‍കൂര്‍ ജാമ്യത്തിന് വിജയ് ബാബു ശ്രമം തുടങ്ങിയെന്ന് സൂചനയുണ്ട്. താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് വിജയ് ബാബു. കേസെടുത്ത സാഹചര്യത്തില്‍ വിജയ് ബാബുവിനെ സംഘടനയില്‍ നിന്ന് പുറത്താക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതോടെ ദിലീപിനെ സംഘടനയില്‍ നിന്നും മാറ്റിയിരുന്നു. ഇത് ഏറെ ചര്‍ച്ചയായിരുന്നു.

അമ്മ തെരഞ്ഞെടുപ്പില്‍ വിജയ് ബാബു വിമതനായാണ് മത്സരിച്ച്‌ ജയിച്ചത്. മോഹന്‍ലാലിന്റെ പാനലിനെ തോല്‍പ്പിച്ചാണ് ജയിച്ചത്. എന്നാല്‍ ജയിച്ച ശേഷം മോഹന്‍ലാലിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു വിജയ് ബാബു. അതുകൊണ്ട് തന്നെ അമ്മ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. ചുരുക്കം സിനിമയില്‍ അഭിനയിച്ച നടി ഒരു സിനിമയില്‍ നായികയായും അഭിനയിച്ചിട്ടുണ്ട്. വിജയ് ബാബുവിനെതിരെ പൊലീസ് പീഡന കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ വിശദാംശങ്ങള്‍ മറുനാടനാണ് ആദ്യം പുറത്തുവിട്ടത്.

മലയാള സിനിമയെ ഞെട്ടിക്കാന്‍ പോന്ന പരാതിയാണ് ഇതും. നടിയാണ് പരാതിക്കാരി. അതും ചില സിനിമകളില്‍ നായികയായ യുവ നടി. പീഡനം തന്നെയാണ് വിജയ് ബാബുവിനെതിരെ ഉയരുന്നതും. ഇതു സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകളും പൊലീസിന് കിട്ടി കഴിഞ്ഞു. ഇതില്‍ ചില സംശയങ്ങളുണ്ട്. വിജയ് ബാബുവില്‍ നിന്ന് വ്യക്തത വരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഏതായാലും മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ വിജയ് ബാബു അറസ്റ്റിലാകും. അഴിക്കുള്ളില്‍ പോകേണ്ടിയും വരും. എന്നാല്‍ ആരോപണമെല്ലാം വിജയ് ബാബു നിഷേധിക്കുകയാണ്.

ഭീഷണിയും പീഡനവുമാണ് പരാതിക്ക് പിന്നിലുള്ളത്. സിനിമാക്കാരില്‍ പ്രമുഖരെ ഇക്കാര്യം പൊലീസ് അറിയിച്ചിട്ടുണ്ട്. താര സംഘടനയായ അമ്മയിലെ ഏക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് വിജയ് ബാബു. നടിയും വിജയ് ബാബുവും തമ്മിലെ വാട്‌സാപ്പ് ചാറ്റും മറ്റും പൊലീസ് പരിശോധിച്ചു കഴിഞ്ഞു. എഫ് ഐ ആര്‍ ഇട്ട് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ നടന്‍ ദിലീപിന്റെ അറസ്റ്റിന് ശേഷം മലയാള സിനിമയെ ഞെട്ടിക്കുന്ന മറ്റൊരു കേസായി ഇതു മാറും. ഗുരുതര ആരോപണങ്ങളാണ് വിജയ് ബാബുവിനെതിരെ നടി ഉയര്‍ത്തുന്നത്. സിനിമയില്‍ നായികയുമായിരുന്നു.

സൂര്യാ ടിവിയുടെ ഭാഗമായി മാധ്യമ ലോകത്തെത്തിയ വിജയ് ബാബു പിന്നീട് നിര്‍മ്മാതാവുകയായിരുന്നു. നിരവധി സൂപ്പര്‍ഹിറ്റുകളും മലയാള സിനിമയ്ക്ക് സമ്മാനിച്ച നിര്‍മ്മാതാവായി. നിരവധി യുവ സംവിധായകരെ അവതിപ്പിച്ചു. ഒടിടി റിലീസിന്റെ സാധ്യതകള്‍ മലയാളത്തില്‍ ആദ്യം പരീക്ഷിച്ചതും വിജയ് ബാബുവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ശത്രുക്കള്‍ വിജയ് ബാബുവിനുണ്ടായിരുന്നുവെന്ന് മലയാള സിനിമയിലുള്ളവര്‍ പോലും പറയുന്നു. അതിനിടെയാണ് പൊലീസ് പീഡന കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ആരാണ് പരാതിക്കാരിയാണെന്ന് പോലും വ്യക്തമല്ല. വിവരമെല്ലാം പൊലീസ് അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്.

 

എന്നാല്‍ കേസെടുത്ത വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് പറയാമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇത് ദുരൂഹത കൂട്ടുകയാണ്. നിര്‍മ്മാതാവായി തുടങ്ങിയ വിജയ് ബാബു പിന്നീട് തിരിക്കുള്ള നടനുമായി. താര സംഘടനയായ അമ്മയിലേക്ക് ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച്‌ ജയിക്കുകയും ചെയ്തു. മോഹന്‍ലാലിന്റെ പാനലിനെ തോല്‍പ്പിച്ചായിരുന്നു അട്ടിമറി ജയം. സൂര്യ ടിവിയില്‍ മലയാള സിനിമകളുടെ പ്രക്ഷേപണം മറ്റും തീരുമാനിച്ചിരുന്നത് വിജയ് ബാബുവാണ്. ഈ പരിചയമാണ് വിജയ് ബാബുവിനെ സിനിമയിലേക്ക് അടുപ്പിച്ചത്.

സഹ നിര്‍മ്മാതാവുമായി ബന്ധപ്പെട്ട ചില വിവാദങ്ങള്‍ വിജയ് ബാബുവിന് മേല്‍ ഉയര്‍ന്നിരുന്നു. പിന്നീട് ഈ നിര്‍മ്മാണ കമ്ബനി വേണ്ടെന്നു വച്ചു. പിന്നീട് സ്വന്തം ബാനറിലായി പ്രവര്‍ത്തനം. മലയാളത്തിലെ ഏറ്റവും സൗമ്യനായ നിര്‍മ്മാതാവ് എന്ന പേരും നേടി. അത്തരത്തിലൊരു വ്യക്തിക്കെതിരെ പീഡന കേസ് എന്നത് സിനിമാ ലോകത്തേയും ഞെട്ടിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top