×

ആന്റിജന്‍ പരിശോധനയല്ല, ആര്‍ ടി പി സി ആര്‍ പരിശോധനയാണ് നടത്തേണ്ടത് ” ‘സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ച് മാറി നില്‍ക്കാനാവില്ല’ . ” – കേന്ദ്രമന്ത്രി വി മുരളീധരന്‍

ന്യൂഡല്‍ഹി: കേരളത്തിലെ കൊവിഡ് വാക്‌സിന്‍ കേന്ദ്രങ്ങളില്‍ അരാജകത്വമാണെന്ന്  കേന്ദ്രമന്ത്രി വി മുരളീധരന്‍. വാക്‌സിനേഷന്‍ ഇങ്ങനെയല്ല നല്‍കേണ്ടത്. വാക്‌സിന്‍ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രിയടക്കം ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.

അമ്ബത് ലക്ഷം ഡോസ് വാക്‌സിന്‍ ഇനിയും വേണം, രണ്ട് ലക്ഷമേ കൈയിലുളളൂ എന്നാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറയുന്നത്. അടുത്ത നാല് ദിവസത്തിനുളളില്‍ ആറരലക്ഷം ഡോസ് വാക്‌സിന്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കും. കേരളം സ്വന്തമായി വാക്‌സിന്‍ വാങ്ങണം.

 

കേന്ദ്ര വിഹിതത്തിനായി കാത്തുനില്‍ക്കേണ്ട കാര്യമില്ല. കൊവിഡ് സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. കാവല്‍ സര്‍ക്കാരാണെങ്കില്‍ പോലും കേരളത്തിലെ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മുരളീധരന്‍ പറഞ്ഞു.

സര്‍ക്കാരിന് അവധിയെടുത്ത് മാറി നില്‍ക്കാനാവില്ല. വാക്‌സിന്‍ വിതരണം തുടങ്ങിയപ്പോള്‍ 76 ലക്ഷം പേരുണ്ടെന്നാണ് കേരളം അറിയിച്ചത്. 62 ലക്ഷം പേര്‍ ഇന്നലെ വരെ എടുത്തു. ആശുപത്രികളിലെ സൗകര്യങ്ങള്‍ ജില്ല തലത്തില്‍ പരസ്യപ്പെടുത്തണം. കേരളത്തില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകേണ്ട സാഹചര്യമില്ല. ആന്റിജന്‍ പരിശോധനയല്ല, ആര്‍ ടി പി സി ആര്‍ പരിശോധനയാണ് നടത്തേണ്ടത്.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌തവര്‍ക്ക് വാക്‌സിന്‍ നല്‍കുക. അല്ലാത്തവരെ വാക്‌സിനെടുക്കാന്‍ പ്രേരിപ്പിക്കുക. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മാസ്‌ക് ധരിച്ചതുകൊണ്ട് മാത്രം രോഗനിയന്ത്രണമാകുന്നില്ല. മറ്റ് നിയന്ത്രണങ്ങള്‍ കൂടി കടുപ്പിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top