×

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു – പി കെ ഫിറോസും യു സി രാമനും മല്‍സരിക്കും

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അബ്ദുസ്സമദ് സമദാനിയും, ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.വി അബ്ദുല്‍ വഹാബും മത്സരിക്കും. പുനലൂര്‍ /ചടയമംഗലം, പേരാമ്ബ്ര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദ് മത്സരിക്കും. 1996 ല്‍ പഴയ കോഴിക്കോട് രണ്ടാം മണ്ഡലത്തില്‍ വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വര്‍ മത്സരിച്ച ശേഷം ആദ്യമായാണ് ലീഗ് ഒരു വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്.

മൂന്ന് ടേം എന്ന നിബന്ധന വെച്ചുകൊണ്ടാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. ഇതില്‍ കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, കെ.എന്‍.എ ഖാദര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

ലീഗ് സ്ഥാനാര്‍ഥികള്‍

കുറ്റ്യാടി : പാറക്കല്‍ അബ്ദുള്ള

മഞ്ചേശ്വരം : എ.കെ.എം. അഷ്‌റഫ്,

കാസറഗോഡ് : എന്‍എ നെല്ലിക്കുന്ന്,

അഴീക്കോട് : കെ.എം ഷാജി,

കോഴിക്കോട് സൗത്ത് : അഡ്വ. നൂര്‍ബീന റഷീദ്,

കൂത്തുപറമ്ബ് : പൊട്ടന്‍കണ്ടി അബ്ദുള്ള,

തിരുവമ്ബാടി : സി.പി. ചെറിയ മുഹമ്മദ് ,

വള്ളിക്കുന്ന് : പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍,

മലപ്പുറം : പി. ഉബൈദുല്ല,

കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രന്‍)

കോട്ടക്കല്‍ : കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍

തിരൂരങ്ങാടി : കെ.പി.എ. മജീദ്

തിരൂര്‍ : കുറുക്കോളി മൊയ്തീന്‍

ഗുരുവായൂര്‍ : അഡ്വ. കെ.എന്‍.എ. ഖാദര്‍

കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം

ഏറനാട് : പി. കെ ബഷീര്‍

മഞ്ചേരി : അഡ്വ. യു.എ. ലത്തീഫ്

പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം

താനൂര്‍ : പി.കെ. ഫിറോസ്

കൊടുവള്ളി : ഡോ. എം.കെ. മുനീര്‍

മങ്കട : മഞ്ഞളാംകുഴി അലി

വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി

മണ്ണാര്‍ക്കാട് : അഡ്വ. എന്‍. ഷംസുദ്ദീന്‍

കളമശ്ശേരി : അഡ്വ. വി.ഇ. ഗഫൂര്‍

കോങ്ങാട് : യു.സി. രാമന്‍

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top