×

തൊടുപുഴയില്‍ കരാറുകാരന്റെ ആത്മഹത്യാ ശ്രമം. – നിര്‍മ്മാണം പൂര്‍ത്തിയാക്കി 8 മാസം കഴിഞ്ഞിട്ടും ബില്‍ തുക നല്‍കിയില്ല –

ഇടുക്കി :തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ കരാറുകാരന്റെ ആത്മഹത്യാ ശ്രമം. നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം ബില്ല് മാറി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കൃഷി ഓഫീസര്‍ക്ക് മുന്നില്‍ സുരേഷ് എന്ന കരാറുകാരന്‍ പെട്രോള്‍ ശരീരത്തിലൊഴിച്ച്‌ ആത്മഹത്യാ ഭീഷണി മുഴക്കിയത്. വിവരമറിഞ്ഞെത്തിയ ഫയര്‍ ഫോഴ്‌സും പൊലീസും ബലം പ്രയോഗിച്ചാണ് ഇയാളെ കീഴടക്കിയത്.

മറയൂര്‍ പഞ്ചായത്തിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ജലസേചന പദ്ധതിയുടെ ഭാഗമായ കിണറുകളുടെ നിര്‍മാണത്തിന് ചെലവായ പണം നല്‍കിയില്ലെന്നാണ് സുരേഷ് പറയുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കി എട്ടു മാസമായിട്ടും കൃഷി വകുപ്പ് ബില്‍ പാസാക്കാന്‍ തയാറാക്കുന്നിലെന്നും സുരേഷ് ആരോപിച്ചു. ഒരു കിണറിന് ഇരുപത്തിയഞ്ചു ലക്ഷം രൂപയായിരുന്നു കരാര്‍ തുക. ഇത്തരത്തില്‍ നാലു കിണറുകളാണ് നിര്‍മിച്ചത്. ഇവയുടെ പരിശോധനയും പൂര്‍ത്തിയാക്കി.

എന്നാല്‍ ബില്‍ പാസാക്കാന്‍ സാധിക്കില്ലെന്നും കിണറുകളുടെ നിര്‍മാണത്തില്‍ അപാകത ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് എല്‍ എസ്‌ ജി എന്‍ജിനിയറാണെന്നു പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പറയുന്നു. കലക്ടറുടെ അനുമതി ലഭിച്ചാലെ തുക നല്‍കാന്‍ സാധിക്കു എന്നും കൃഷി ഓഫിസര്‍ വ്യക്തമാക്കി.സംഭവത്തെക്കുറിച്ച്‌ കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കരാറുകാരനെതിരെ ആത്മഹത്യാഭീഷണിക്ക് പൊലീസ് കേസെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top