×

മൂക്കടയ്ക്കലും വായടയ്ക്കലും ആണ് കട അടയ്ക്കുന്നതിനേക്കാള്‍ നല്ലത്; സ്ഥിരീകരിക്കുന്നതിനെക്കാള്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ സമൂഹത്തിലുണ്ട്: – മുന്‍ ഡി ജി പി ജേക്കബ് പുന്നൂസ്

തിരുവനന്തപുരം: ഈ മാസം 15 മുതല്‍ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം നാല്‍പ്പതിനായിരം ആകുമെന്ന് നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നതായി മുന്‍ ഡി ജി പി ജേക്കബ് പുന്നൂസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജൂലൈ ആദ്യവാര നിരക്ക് തുടര്‍ന്നാല്‍ Aug 15നു കേസുകള്‍ 40000 ആകും എന്ന് july 15നു ചൂണ്ടിക്കാണിച്ചി രുന്നു. അത് താഴെ കണ്ടാലും.Triple Lockdown, കടയടയ്ക്കല്‍, കടലടയ്ക്കല്‍, വഴിയടയ്ക്കല്‍ മുതലായ പല കര്‍ശന നടപടികളും july 5 മുതല്‍ സംസ്ഥാനത്തു നല്ല പ്രതീക്ഷയോടെ ശുഭാപ്തി വിശ്വാസത്തോടെ നല്ല ഉദ്ദേശത്തോടെ നാം നടപ്പാക്കുന്നു. എന്നാല്‍ അതുകൊണ്ടു വ്യാപനത്തോതില്‍ കുറവുണ്ടായിട്ടില്ല. Aug15 നു കേസുകള്‍ 41000 മാകും. അടച്ചുപൂട്ടല്‍ ഫലപ്രദമാകാത്തതിന്റെ കാരണം ഈ രോഗത്തിന്റെ പ്രത്യേക സ്വഭാവമാണ്. നാം ടെസ്റ്റ് ചെയ്തു സ്ഥിരീകരിക്കുന്നതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ആളുകളെങ്കിലും ലക്ഷണമില്ലാത്തതോ വളരെ നിസ്സാര ലക്ഷണങ്ങളോ ഉള്ളവരായി സമൂഹത്തില്‍ ഉണ്ട് . അവര്‍ പോലും സ്വയം അറിയാതെ, മറ്റാരുമറിയാതെ, അവര്‍ ആയിരിക്കുന്ന വീടുകളിലും അയല്‍ പ്രദേശത്തും അവര്‍ രോഗം പടര്‍ത്തിക്കൊണ്ടേയിരിക്കും.

അടച്ചുപൂട്ടലിനുവേണ്ടി നാം വിനിയോഗിക്കുന്ന വിഭവശേഷിയും സഹിക്കുന്ന വരുമാനനഷ്ടവും നമുക്ക് ഈ ഘട്ടത്തില്‍, മാസ്ക് മൂലമോ അകലം പാലിക്കല്‍ മൂലമോ ലഭിക്കാത്ത ഒരു പ്രത്യേക ഗുണവും നല്‍കില്ല എന്നത് വ്യക്തം. മൂക്കടയ്ക്കലും വായടയ്ക്കലും ആണ് കട അടയ്ക്കുന്നതിനേക്കാള്‍ നല്ലതു. ആര്‍ക്കും ആരില്‍ നിന്നും എപ്പോഴും രോഗം പകരാവുന്ന ഈ സ്ഥിതിയില്‍ എല്ലാവരും എപ്പോഴും മാസ്ക് ധരിച്ചു അകലം പാലിക്കുന്നതു നടപ്പാക്കാനാണ് നാം പൂര്‍ണവിഭവശേഷിയും ഉപയോഗിച്ച്‌ ശ്രമിക്കേണ്ടത്. ഒരു പരിധി കഴിഞ്ഞാല്‍ വരുമാനനഷ്ടം മൂലം തന്നെ ജീവനും നഷ്ടപ്പെടും എന്നത് നാം മറക്കരുത്. ജീവനാശത്തില്‍നിന്നും ദാരിദ്രക്കെണിയില്‍നിന്നും ഒരേ സമയം നമുക്ക് രക്ഷപ്പെടണം.അതിനു സാമൂഹിക അച്ചടക്കവും ഒരുമയുമാണ് വേണ്ടത്

.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top