×

മകര സംക്രമം – ബുധനാഴ്ച വെളുപ്പിന് 2.30 ന് ഹരിവരാസനം പാടി ശ്രീകോവില്‍ അടയ്ക്കും

ശബരിമല : മണ്ഡല മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി സന്നിധാനം. ഒരുക്കങ്ങല്‍ അവസാന ഘട്ടത്തിലാണ്. നാളെയാണ് മകരവിളക്ക്. മകരവിളക്ക് ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളായ പമ്ബ വിളക്കും, പമ്ബാസദ്യയും ഇന്ന് നടക്കും. മകരസംക്രമസമയം പുലര്‍ച്ചെ ആയതിനാല്‍ ശബരിമലയില്‍ ഇന്ന് നടയടക്കില്ല. അതിനാല്‍ ഭക്തര്‍ക്ക് ഇന്നുരാത്രി ദര്‍ശനത്തിന് അവസരം കിട്ടും.

ബുധനാഴ്ച പുലര്‍ച്ചെ 2.09 നാണ് മകരസംക്രമ പൂജ. അതിന് ശേഷം പുലര്‍ച്ചെ 2.30 ന് മാത്രമേ ഹരിവരാസനം പാടി നട അടയ്ക്കുകയുള്ളൂ. 15 ന് വൈകീട്ട് 6.30നാണ് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന. ഈ സമയത്ത് പൊന്നമ്ബലമേട്ടില്‍ മകരജ്യോതി തെളിയും.

തിരുവാഭരണ ഘോഷയാത്ര ഇന്ന് ളാഹ സത്രത്തില്‍ വിശ്രമിക്കും. നാളെ പ്ലാപ്പള്ളി, നിലയ്ക്കല്‍, നീലിമല, ശബരിപീഠം വഴി തിരുവാഭരണം ശരംകുത്തിയിലെത്തും. ശരംകുത്തിയിലെത്തുന്ന തിരുവാഭരണഘോഷയാത്രയെ ദേവസ്വം അധികാരികള്‍ സ്വീകരിക്കും. വൈകീട്ട് അയ്യപ്പസ്വാമിയെ ഈ തിരുവാഭരണങ്ങള്‍ അണിയിച്ചായിരിക്കും ദീപാരാധന നടത്തുക.

മകരജ്യോതി ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് പൊലീസും ദേവസ്വം അധികൃതരും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒമ്ബത് ഇടങ്ങളിലാണ് മകരജ്യോതി കാമാന്‍ ഭക്തര്‍ തമ്ബടിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. മകരജ്യോതി ദര്‍ശിക്കാന്‍ വലിയ കെട്ടിടങ്ങളുടെ മുകളില്‍ കയറുന്നതിനും നിയന്ത്ര്ണം ഉണ്ട്. പമ്ബ ഹില്‍ടോപ്പിലും മകരജ്യോതി കാണാന്‍ പ്രവേശനമില്ല.

തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷയ്ക്കുമായി അധിക പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 70 പേരടങ്ങുന്ന ബോംബ് സ്‌ക്വാഡും പ്രവത്തനനിരതരാണ്. മകരവിളക്ക് പ്രമാണിച്ച്‌ 15 ന് വാഹനനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15 ന് കെഎസ്‌ആര്‍ടിസി പമ്ബയില്‍ നിന്ന് 950 ബസ്സുകള്‍ സര്‍വീസ് നടത്തും. 15 ന് രാവിലെ 11 മുതല്‍ നിലയ്ക്കലില്‍ നിന്ന് പമ്ബയിലേക്ക് കെഎസ്‌ആര്‍ടിസി ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top