×

പാര്‍ട്ടിക്കാര്‍ തന്നെ ചതിച്ചു: ആത്മഹത്യ ചെയ്‌ത പ്രവാസിയുടെ ഭാര്യയുടെ ഗുരുതര ആരോപണം

തളിപ്പറമ്ബ്: ബക്കളത്തെ പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇയാളുടെ ഭാര്യ ബീനാ സാജന്‍ ആന്തൂര്‍ നഗരസഭയ്ക്കെതിരെ ജില്ലാ കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കും. അതിനിടെ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സനെ മാറ്റണമെന്നാവശ്യം ശക്തമായി. സാജന്റെ മരണത്തോടെ നഗരസഭയ്ക്കെതിരെ വന്‍ ജനവികാരമാണ് ഉടലെടുത്തിരിക്കുന്നത്.

ജനകീയ പ്രശ്നങ്ങളിലും സാധാരണക്കാരുടെ പ്രശ്ന പരിഹാരത്തിനും ചെയര്‍പേഴ്സണും നഗരസഭാ ഭരണ സമിതിയും ജനവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത് എന്നാണ് ഉയര്‍ന്നുവന്നിട്ടുള്ള പരാതി. എല്‍.ഡി.എഫ് പ്രതിപക്ഷമില്ലാതെ ഭരിക്കുന്ന ആന്തൂര്‍ നഗരസഭ അധികൃതരുടെ മാനസിക പീഡനം മൂലമാണ് പ്രവാസി വ്യവസായിയായ സാജന്‍ ആത്മഹത്യ ചെയ്തതെന്നും അവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ബീന പരാതി നല്‍കുന്നത്.അന്തൂര്‍ നഗരസഭയില്‍ സമാനമായ ഒരു പാട് പരാതിക്കള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും പറയുന്നു.

വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭാ ഓഫീസിലെത്തുന്ന ആളുകളെ ഇല്ലാത്ത കാരണങ്ങള്‍ കണ്ടെത്തി മടക്കുകയാണത്രെ ചെയ്യുന്നത്. അതേസമയം പിന്നാമ്ബുറത്ത്കൂടി എത്തുന്നവരെ നിയമങ്ങള്‍ കാറ്റില്‍ പറത്തി സഹായിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് മാറണമെന്ന ആവശ്യമുണ്ട്. ആന്തൂര്‍ നഗരസഭയാണ് കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് നല്‍കേണ്ടത്‌. നിസാര കാരണങ്ങള്‍ പറഞ്ഞ് നഗരസഭ നിര്‍മ്മാണത്തിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റും ബില്‍ഡിംഗ് നമ്ബറും നിഷേധിക്കുകയായിരുന്നുവെന്നാണ് സാജന്റെ ബന്ധുക്കളുടെ ആരോപണം.

കുറ്റിക്കോല്‍ നെല്ലിയോട്ടെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ കൊറ്റാളി അരയമ്ബേത്തെ പാറയില്‍ സാജനാണ് (49) ഇന്നലെ വീട്ടില്‍ തൂങ്ങി മരിച്ചത്. കുറ്റിക്കോല്‍ നെല്ലിയോട്ട് നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന്റെ പണി പൂര്‍ത്തീകരിച്ചതിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഇദ്ദേഹം ഏതാനും ദിവസങ്ങളായി കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവത്രെ.

നൈജീരിയയില്‍ വര്‍ഷങ്ങളായി ജോലി ചെയ്ത് സമ്ബാദിച്ച പണം മുഴുവന്‍ സാജന്‍ കണ്‍വെന്‍ഷന്‍ സെന്ററിനായി മുടക്കിയിരുന്നു.15 കോടി രൂപയോളം ചെലവഴിച്ചതായാണ് കണക്ക്. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി, നഗരസഭാ എന്‍ജിനീയര്‍ എന്നിവരെ ലൈസന്‍സ് ആവശ്യത്തിനായി നിരന്തരം സമീപിച്ചിരുന്നുവെങ്കിലും നീതി കിട്ടാത്തതില്‍ ദു:ഖിതനായാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളും ജീവനക്കാരും ആരോപിക്കുന്നത്. സാജന്റെ മരണത്തില്‍ കലാശിച്ച നഗരസഭയുടെ നടപടി സണ്ണി ജോസഫ് എം.എല്‍.എ ഇന്ന് നിയമസഭയില്‍ സബ്മിഷനിലൂടെ ഉന്നയിച്ചു. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 10 ന് നഗരസഭയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തും. മാര്‍ച്ച്‌ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്യും. എന്നാല്‍ നിര്‍മ്മാണത്തിലെ ചില ന്യൂനതകള്‍ പരിഹരിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് നഗരസഭ ചെയ്തതെന്നാണ് നഗരസഭയുടെ വിശദീകരണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top