×

തെരഞ്ഞെടുപ്പ് ചൂടിനിടയിലും കൊല്ലത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ ഇത് മറക്കുന്നില്ല; എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാൽ തുടങ്ങിവച്ച കൊല്ലം ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഭക്ഷണം നൽകുന്ന പദ്ധതി മുടങ്ങാതിരിക്കാൻ

കൊല്ലം ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്ഐ  നടപ്പിലാക്കികൊണ്ടിരിക്കുന്ന `ഹൃദയസ്പർശം´  എന്ന ഉച്ചഭക്ഷണ പദ്ധതി തെരഞ്ഞെടുപ്പ് ചൂടിന’ടയിലും  തുടങ്ങിയിട്ടില്ല. എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാൽ സിപിഎം ജില്ലാ സെക്രട്ടറി ആയിരിക്കുന്ന സമയത്ത് തുടങ്ങിവച്ച പദ്ധതിയാണ്  കൊല്ലം ജില്ലാ ആശുപത്രിയിൽ ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉജ്ജ്വല മാതൃകയാണ് കൊല്ലം ജില്ലാ ആശുപത്രിയിൽ തുടരുന്ന പൊതിച്ചോര്‍ വിതരണം.

 

പ്രസ്തുത പദ്ധതിയുടെ മുഖ്യ സംഘാടകന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു   എന്നുള്ളതൊന്നും ഉച്ചഭക്ഷണം മുടങ്ങാൻ കാരണമാകുന്നില്ല. രാഷ്ട്രീയമോ ജാതിയോ മതമോ ഒന്നും നോക്കാതെ ദിനംപ്രതി ആയിരക്കണക്കിന് ജനങ്ങളാണ് ഡിവൈഎഫ്ഐയുടെ ഭക്ഷണ പദ്ധതിവഴി  ആഹാരം കഴിക്കുന്നത്. വോട്ടു ചെയ്യുന്നത് കെ എന്‍ ബാലഗോപാലിനാണെങ്കിലും അല്ലെങ്കിലും കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരുപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യാന്‍ ജില്ലയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നിതാന്ത ജാഗ്രതയിലാണ്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊല്ലം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാല്‍ സിപിഎം ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോള്‍ തുടങ്ങിവച്ച പദ്ധതിയാണ് `ഹൃദയസ്പര്‍ശം´ . ദിവസേന മൂവായിരത്തോളം പൊതി ചോറാണ് ജില്ലയിലെ വിവിധ ഡിവൈഎഫ്‌ഐ യൂണിറ്റുകളില്‍ നിന്ന് ജില്ലാ ആശുപത്രിയില്‍ വിതരണം ചെയ്യുന്നത്. പ്രവര്‍ത്തകര്‍ തന്നെ പ്രദേശത്തെ വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഭക്ഷണം വാഴയിലയില്‍ പൊതിഞ്ഞാണ് രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും വിതരണം ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്.

മൂന്നാം വര്‍ഷത്തിലേക്ക് കടന്ന ഹൃദയസ്പര്‍ശം പദ്ധതി വന്‍ വിജയമായി മുന്നേറുകയാണ്. ദിവസവും ഉച്ച ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്തശേഷമാണ്  അതതു മേഖലയിലെ ഡിവൈ എഫ് ഐ പ്രവര്‍ത്തകര്‍ കെ എന്‍ ബാലഗോപാലിന്റെ ഇലക്ഷന്‍ പ്രചാരണത്തില്‍ പങ്കെടുക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top