×

കോടതിയെ സമീപിക്കാനുള്ള നീക്കം; ക്ഷേമപെന്‍ഷനില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് ആശ്വാസ വാര്‍ത്ത

ക്ഷേമപെന്‍ഷന്‍ പട്ടികയില്‍ നിന്ന് ഇല്ലാത്ത കാരണം പറഞ്ഞ് അധികൃതര്‍ പുറത്താക്കിയവര്‍ക്ക് ആശ്വാസ വാര്‍ത്ത. പരാതി നല്‍കാതെ തന്നെ തദ്ദേശസ്ഥാപനങ്ങള്‍ സ്വയം തെറ്റു തിരുത്തി ക്ഷേമപെന്‍ഷന് അര്‍ഹരായവരെ പട്ടികയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ വ്യക്തമാക്കി. പരേതരാണന്നും സ്വന്തം പേരില്‍ വാഹനം ഉണ്ടെന്നും അടക്കമുളള ഇല്ലാത്ത കാരണങ്ങള്‍ നിരത്തിയാണ് അര്‍ഹരായ പലരേയും ക്ഷേമപെന്‍ഷനില്‍ നിന്ന് ഒഴിവാക്കിയത്.

അര്‍ഹതയുണ്ടായിട്ടും ക്ഷേമപെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ചുളള പട്ടിക തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെന്‍ഷന്‍ ആനുകൂല്യം നഷ്ടമായവരെ പരാതി നല്‍കാതെ തന്നെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പദ്ധതിയുടെ ഭാഗമാക്കും. പട്ടികയില്‍ നിന്ന് പുറത്താക്കിയ കാലയളവിലുളള കുടിശികകൂടി എത്രയും വേഗം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

ക്ഷേമപെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് അകാരണമായി പുറത്താക്കപ്പെട്ടവര്‍ക്ക് സ്വന്തം പരാതി ബോധിപ്പിക്കാന്‍ പോലും അവസരം നല്‍കിയിരുന്നില്ല. ദുരിത്വാശ്വാസ ക്യാംപുകളിലടക്കം 59000 പേരാണ് മരിച്ചുവെന്നും സ്വന്തമായി വാഹനമുണ്ടെന്നുമുളള പേരില്‍ പട്ടികയില്‍ നിന്ന് പുറത്തായത്. പദ്ധതിയില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് വേണ്ടി തദ്ദേശസ്ഥാപനങ്ങള്‍ തോറും അദാലത്ത് സംഘടിപ്പിക്കണമെന്നുളള ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top