×

ഗ്രാമജ്യോതിയുടെ രക്ഷാധികാരിയായിരുന്ന ക്യാപ്‌റ്റന്‍ രാജുവിന്‌ കണ്ണീര്‍ പ്രണാമം

ഗ്രാമജ്യോതിയുടെ രക്ഷാധികാരിയായിരുന്ന ക്യാപ്‌റ്റന്‍ രാജുവിന്‌ കണ്ണീര്‍ പ്രണാമം. ഗ്രാമജ്യോതിയുടെ അവാര്‍ഡ്‌ പ്രോഗ്രാമായിരുന്ന മഴവില്‍ സന്ധ്യ- അവാര്‍ഡ്‌ നൈറ്റുകളില്‍ നിത്യ സാന്നിദ്ധ്യമായിരുന്നു രാജുവേട്ടന്‍.അദ്ദേഹത്തിന്റെ വേര്‍പാടില്‍ ടീം ഗ്രാമജ്യോതിയുടെ കുടുംബാംഗങ്ങള്‍ ഏറെ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്നു.

മലയാള സിനിമയുടെ സജീവ സാന്നിദ്ധ്യമായിരുന്ന ക്യാപ്റ്റൻ രാജു ( 68)  നിര്യാതനായി. പാലാരിവട്ടത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.

പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ സ്വദേശിയായ ക്യാപ്റ്റൻ രാജു റിട്ട. അദ്ധ്യാപകരായ  കെ.ജി. ഡാനിയേലിന്റെയും, അന്നമ്മയുടെയും മകനായി ജനിച്ചു. എലിസബത്ത്, സജി, സോഫി, സുധ ,ജോർജ്‌, മോഹൻ എന്നിവർ സഹോദരങ്ങളാണ്. ഓമല്ലുർ ഗവ. എൽ.പി സ്ക്കൂൾ, ഓമല്ലൂർ എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവടങ്ങളിലായിരുന്നു സ്കൂൾ പഠനം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് സുവോളജിയിൽ ഡിഗ്രി കരസ്ഥമാക്കി. വോളിബോൾ താരം കൂടിയായിരുന്നു ക്യാപ്റ്റൻ രാജു. ഡിഗ്രിയ്ക്ക് ശേഷമാണ് ഇന്ത്യൻ ആർമിയിൽ ചേർന്നത്. 21-മത്തെ വയസ്സിൽ ഓഫീസർ ആയതും, പിന്നീട് ക്യാപ്റ്റൻ  ആകുന്നതും.  ഗ്ലൂക്കോസ് കമ്പനിയുടെ മാർക്കറ്റിംഗ് ചീഫായും പ്രവർത്തിച്ചിട്ടുണ്ട്.
raju-actor

ആർമിയിൽ നിന്ന് റിട്ടയർ ചെയ്തതിന് ശേഷമാണ് ബോംബെയിലെ പ്രതിഭാ തിയേറ്റഴ്സിൽ ചേരുന്നത് .അവിടെ നിന്ന് സിനിമയിലേക്ക് എത്തുകയായിരുന്നു. 1997ൽ ഇതാ ഒരു സ്നേഹഗാഥ എന്ന സിനിമ സംവിധാനം ചെയ്തു. 2012-ൽ അദ്ദേഹം സംവിധാനം ചെയ്ത മിസ്റ്റർ .പവനായി 99.99 റിലിസ് ചെയ്തിട്ടില്ല. ജീവൻ ടിവി യിൽ എയർടെൽ ചലഞ്ച് ക്വിസ് മാസ്റ്ററായിരുന്നു.
മമ്മൂട്ടിയുടെ മാസ്റ്റർ പീസായിരുന്നു അവസാന ചിത്രം .പ്രമീളയാണ് ഭാര്യ. രവി മകനാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top