×

സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്‌ ചെന്നിത്തല

സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കാനുണ്ടായ കാലതാമസം, രണ്ട് വകുപ്പ് മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കം, കെ.എസ്.ഇ.ബിയുടെ ലാഭക്കൊതി, മുന്‍കൂട്ടി കാര്യങ്ങള്‍ കാണാന്‍ കഴിയാത്ത സര്‍ക്കാറിലെ വിവിധ വകുപ്പുകളിലെ കാര്യക്ഷമമില്ലായ്മ എന്നിവയാണ് പ്രളയത്തിന് കാരണമെന്നും ചെന്നിത്തല ആരോപിച്ചു. 1924 ലെ വെള്ളപ്പൊക്കത്തിന് സമാനമാണിതെന്ന് പലരും പറയുന്നു. എന്നാല്‍ അത് പ്രകൃതിയുടെ സൃഷ്ടിയായിരുന്നു. ഇത് മനുഷ്യ സൃഷ്ടിയാണ്. ഇത്തവണ 41.44 ശതമാനം മഴ കൂടുതല്‍ പെയ്‌തെങ്കിലും വെള്ളപ്പൊക്കം രൂക്ഷമായത് സംസ്ഥാനത്തെ എല്ലാ ഡാമുകളും മുന്നൊരുക്കങ്ങളൊന്നുമില്ലാതെ തുറന്നു വിട്ടതുകൊണ്ടാണ്. കാലാവസ്ഥാ പഠനമോ മുന്‍ അനുഭവങ്ങളുടെ അവലോകനമോ നടന്നില്ല. പമ്ബാ നദിയിലെ ഒമ്ബതു ഡാമുകളും ഇടുക്കി, എറണാകുളം ജില്ലകളിലെ 11 ഡാമുകളും ഒരുമിച്ചു തുറന്നുവിട്ടു. ചാലക്കുടിപ്പുഴയിലെ ആറു ഡാമുകളും തുറന്നു വിട്ടു. ഡാം തുറക്കുന്നതിന് മുമ്ബ് പ്രത്യാഘാതം പഠിച്ചില്ല. ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയില്ല. ബാധിക്കുന്ന ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു.

എറണാകളത്തെ കാലടി, പെരുമ്ബാവൂര്‍, പറവൂര്‍, പന്തളം എന്നിവിടങ്ങളില്‍ ഒരു മുന്നറിയിപ്പും നല്‍കിയില്ല. ആളുകള്‍ കിടന്നുറങ്ങുമ്ബോള്‍ വെള്ളം ഇരച്ചു കയറുകയായിരുന്നു. ഇടുക്കിയിലെ ഡാമുകളെല്ലാം ജൂലൈ പകുതിയില്‍ തന്നെ 90 ശതമാനവും നിറഞ്ഞിരുന്നു. മഴ കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്ര സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതുമാണ്. എന്നാല്‍ അതെല്ലാം കെ.എസ്.ഇ.ബിയും സര്‍ക്കാറും അവഗണിച്ചു. ഇടുക്കി ഡാം തുറക്കാന്‍ സംസ്ഥാന സര്‍ക്കാറും മറ്റു ഡാമുകള്‍ക്ക് കെ.എസ്.ഇ.ബിയോ ജലവിഭവ വകുപ്പോ ആണ് അനുമതി നല്‍കേണ്ടത്. ജൂലൈ 31 ന് ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2399 ആയി ഉയര്‍ന്നു. പിന്നീട് കനത്ത മഴയും ഉരുള്‍പൊട്ടലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. കൂടാതെ മുല്ലപ്പെരിയാര്‍ ഡാമില്‍ വെള്ളം ഉയരുന്നുമുണ്ടായിട്ടും ജലനിരപ്പ് പിടിച്ചു നിര്‍ത്താന്‍ നടപടി സ്വീകരിച്ചില്ല. ലാഭക്കൊതിയന്മാരായ കെ.എസ്.ഇ.ബി കുറ്റകരമായ അനാസ്ഥ കാണിച്ചു. വൈദ്യുത മന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും തമ്മില്‍ സഹകരണമില്ലായ്മ ഇടുക്കി ഡാം തുറക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top