×

മഞ്ചേരിയില്‍ അഷ്‌റഫിന്റെ ജനനേന്ദ്രിയം രണ്ടംഗ സംഘം മുറിച്ചെടുത്തു.

മഞ്ചേരി: വഴിയരികില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ ജീപ്പില്‍ എത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചു. പൂക്കോട്ടൂര്‍ മൈലാടി പരേതനായ കാരാട്ട് അബ്ദുവിന്റെ മകന്‍ അഷ്റഫ് (34)നാണ് ദുരനുഭവമുണ്ടായത്. സാരമായ പരുക്കുകളോടെ അഷ്‌റഫിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം. പൂക്കോട്ടൂര്‍ അറവങ്കര പഞ്ചായത്ത് ഓഫീസ് പരിസരത്ത് നില്‍ക്കുകയായിരുന്ന അഷ്റഫിനെ ഗുഡ്സ് ജീപ്പിലെത്തിയ രണ്ടു പേര്‍ ബലമായി പിടിച്ചു വാഹനത്തില്‍ കയറ്റുകയായിരുന്നു. പൂക്കോട്ടൂര്‍ പള്ളിപ്പടിയിലെത്തിയപ്പോള്‍ കത്തിയെടുത്ത് സംഘം യുവാവിന്റെ വൃഷണം മുറിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് അഷ്റഫിനെ റോഡില്‍ തള്ളിയ ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. വീഴ്ചയില്‍ അഷ്റഫിന്റെ വലതുകാല്‍ തുടയെല്ല് പൊട്ടിയിട്ടുണ്ട്. അഷ്റഫിനെ ഇന്നലെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.

കണ്ണൂര്‍ സ്വദേശിനിയായ ഹഫ്സയെ 2007ല്‍ അഷ്റഫ് വിവാഹം കഴിച്ചിരുന്നു. 2015 വരെ കണ്ണൂരില്‍ ഭാര്യയോടൊപ്പമായിരുന്നു താമസം. ഇതിനിടെ എട്ടു വര്‍ഷത്തോളം ദമാമില്‍ ജോലി ചെയ്തിരുന്നു. 2015ല്‍ ഭാര്യയുമായി അകന്ന അഷ്റഫ് പൂക്കോട്ടൂര്‍ മൈലാടിയില്‍ താമസമാക്കുകയും കരിങ്കല്‍ ലോഡിംഗ് ജോലി ചെയ്ത് വരികയുമായിരുന്നു. ഭാര്യയുടെ ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നിയ ഇയാള്‍ ദമാമിലുള്ള ബന്ധുവിനെ നിരന്തരം ടെലിഫോണില്‍ വിളിച്ച്‌ അസഭ്യം പറഞ്ഞിരുന്നതായും അക്രമത്തിന് പിന്നില്‍ ഇതാണോയെന്ന് സംശയിക്കുന്നതായും അഷ്റഫ് മഞ്ചേരി പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്.

അക്രമി സംഘത്തെ നേരത്തെ പരിചയമില്ലെന്നും കണ്ടാല്‍ തിരിച്ചറിയാമെന്നും അഷ്റഫ് പറയുന്നു. സംഭവത്തില്‍ തട്ടിക്കൊണ്ടു പോകല്‍, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം മഞ്ചേരി പൊലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. സി ഐ .എന്‍ ബി ഷൈജുവാണ് കേസ് അന്വേഷിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top