×

അണ്ടനും അടകോടനും നേതാക്കളാകുന്നു. കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി മുഖപത്രം വീക്ഷണം

തിരുവനന്തപുരം: ചെങ്ങന്നൂര്‍ തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനുവുമായാണ് പാര്‍ട്ടി മുഖപത്രം ‘വീക്ഷണം’ രംഗത്ത്. ഇതോടെ ചെങ്ങന്നൂര്‍ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായിട്ടുള്ള ഉള്‍പോര് മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്്. ബൂത്ത്, മണ്ഡലം, കമ്മിറ്റികള്‍ ജഡാവസ്ഥയിലെന്നും പാര്‍ട്ടിക്കും മുന്നണിക്കും കായചികിത്സ വേണമെന്നും വീക്ഷണം പറയുന്നു. നേതൃത്വം വിപ്ലവവീര്യമുള്ള തലമുറയ്ക്ക് കൈമാറണം. ചെങ്ങന്നൂരില്‍ അവസരം നഷ്ടപ്പെടുത്തിയെന്നും മുഖപത്രം കുറ്റപ്പെടുത്തി.

സുതാര്യ ജീവിതവും സല്‍പ്പേരും ഉള്ളവരെ നേതാക്കളാക്കണം. താഴെത്തട്ടില്‍ പുനസംഘടനയ്ക്ക് ആര്‍ക്കും താല്‍പര്യമില്ല, അണ്ടനും അടകോടനും നേതാക്കളാകുന്നു എന്നിങ്ങനെ പോകുന്നു വീക്ഷണത്തിലെ വിമര്‍ശനങ്ങള്‍. നോതാക്കള്‍ക്ക് ഗ്രൂപ്പ് താല്‍പ്പര്യമാണെന്നും പുനസംഘടന രാമേശ്വരത്തെ ക്ഷൗര്യം പോലെയായെന്നും വീക്ഷണം പരിഹസിക്കുന്നു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ഡലത്തിലെ യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് 20,956 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ വിജയം. കോണ്‍ഗ്രസിന് മുന്‍ തൂക്കമുള്ള പ്രദേശങ്ങളില്‍ പോലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വലിയ മുന്നേറ്റം നടത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top