×

അമ്മയിലെ കാര്യങ്ങള്‍ പാര്‍ട്ടിയോട്‌ പറയും; മാധ്യമങ്ങളോട്‌ പറയില്ല- മുകേഷ്‌

അമ്മ സംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ മുകേഷ്. നടിമാരുടെ രാജി വിഷയത്തില്‍ എംഎല്‍എ കൂടിയായ മുകേഷിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുകേഷിനും ഗണേഷ് കുമാറിനുമെതിരെ മന്ത്രി ജി.സുധാകരനും വനിത കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷ് പ്രതികരിച്ചത്. വളരെ ചുരുങ്ങിയ വാക്കുകളിലായിരുന്നു മുകേഷിന്റെ പ്രതികരണം.

അമ്മയിലെ കാര്യങ്ങള്‍ പാര്‍ട്ടിയോട് വിശദീകരിക്കുമെന്ന് മുകേഷ് പറഞ്ഞു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും മുകേഷ് വ്യക്തമാക്കി.

നടിമാര്‍ രാജിവെച്ച സംഭവത്തില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ പോലും നിലപാട് എടുത്തില്ലെന്നായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ കുറ്റപ്പെടുത്തിയത്. ഇവരില്‍നിന്ന് ഇത്തരത്തിലുള്ള ഒരു നീക്കമല്ല പ്രതീക്ഷിച്ചത്. അവര്‍ അവധാനതയോടെ കാര്യങ്ങള്‍ കാണേണ്ടിയിരുന്നു. എംപിയും എംഎല്‍എമാരും നിലപാട് അറിയിക്കേണ്ടതായിരുന്നു. സംഘടന ജനാധിപത്യപരമായല്ല തീരുമാനമെടുത്തതെന്നുമായിരുന്നു ജോസഫൈന്‍ പ്രതികരിച്ചത്. മുകേഷും ഗണേഷ് കുമാറും തെറ്റിധാരണകള്‍ തിരുത്തണമെന്നായിരുന്നു ജി.സുധാകരന്‍ പറഞ്ഞത്.

അതേസമയം  ആക്രമിക്കപ്പെട്ട നടിയ്ക്ക് സിനിമയില്‍ താന്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞു. സുഹൃത്തുക്കളോടാണ് തന്റെ നിലപാട്  ദിലീപ് വ്യക്തമാക്കിയിരിക്കുന്നത്.നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്ക്കു പരാതി ലഭിച്ചെങ്കില്‍ വിശദീകരണം ചോദിക്കണമായിരുന്നു. തന്നെ പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടില്ല, തിരിച്ചെടുത്തതിനും രേഖയില്ല. മാത്രമല്ല, ജാമ്യത്തില്‍ കഴിയുന്നതിനാല്‍ പരസ്യപ്രതികരണത്തിനു നിയമവിലക്കുണ്ടെന്നും ദിലീപ് സുഹൃത്തുക്കളോട് അറിയിച്ചു എന്നാണ് വിവരം.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് നാല് നടിമാര്‍ രാജിവെച്ചത്. ഇത്രയും ക്രൂരമായ അനുഭവം താന്‍ നേരിട്ടും കുറ്റാരോപിതനായ നടനെയാണ് സംഘടന പിന്തുണയ്ക്കുന്നതെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയിരുന്നു. കൂടാതെ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് നടനാണെന്നും അമ്മയ്ക്ക് പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും നടി പറഞ്ഞിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top