×

പോരാട്ട വീഥികളിലൂടെ. മിനി മധു നഗരസഭാദ്ധ്യക്ഷയായി – മിനി മധു പറയുന്നത്‌ ഇങ്ങനെ

തൊടുപുഴ : നഗരസഭ ചെയര്‍പേഴ്‌സണായി എല്‍.ഡി.എഫിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ്‌ ധാരണപ്രകാരം സഫിയ ജബ്ബാര്‍ രാജി വച്ചതിനെ തുടര്‍ന്നാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫിലെ മിനി മധുവിന്‌ 13, യു ഡി എഫിലെ ജെസ്സി ആന്റണിയ്‌ക്ക്‌ 14, ബി ജെ പിയിലെ ബിന്ദു പത്മകുമാറിന്‌ 8 വോട്ടുകള്‍ ലഭിച്ചു. രണ്ടാം ഘട്ടത്തില്‍ നടന്ന വോട്ടെടുപ്പില്‍ വൈസ്‌ ചെയര്‍മാന്‍ റ്റി.കെ. സുധാകരന്‍നായരുടെ വോട്ട്‌ അസാധുവായതിനെ തുടര്‍ന്ന്‌ മിനി മധുവിനും ജെസ്സി ആന്റണിക്കും 13 വോട്ടുകള്‍ വീതം ലഭിച്ചു. ബി ജെ പി അംഗങ്ങള്‍ വോട്ടുകള്‍ അസാധുവാക്കി. ഇതേത്തുടര്‍ന്ന്‌ നറുക്കെടുപ്പിലാണ്‌ മിനി മധുവിനെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തത്‌.

ജനറല്‍ വാര്‍ഡില്‍ പുരുഷനെതിരെ 74 വോട്ടിന്‌ ടെലിവിഷന്‍ ചിഹ്നത്തിലാണ്‌ മിനി മധു കഴിഞ്ഞ തവണ തീപാറുന്ന പോരാട്ടത്തിലൂടെ വിജയം കൈവരിച്ചത്‌. 25-ാം വാര്‍ഡ്‌ ഒളമറ്റം വാര്‍ഡാണ്‌ മിനി മധുവിന്റെ തട്ടകം. സിപിഎം വെസ്റ്റ്‌ ലോക്കല്‍ കമ്മിറ്റി അംഗ കൂടിയാണ്‌ മിനി.

ഒളമറ്റം കണ്ണുവീട്ടില്‍ കുടുംബാംഗമാണ്‌.

ഭര്‍ത്താവ്‌ മധു അറക്കുളത്ത്‌ ആധാരം എഴുത്ത്‌ ഓഫീസ്‌ നടത്തുകയാണ്‌. ഏക മകള്‍ ദേവിക ശാന്തിഗിരി കോളജില്‍ ബികോം വിദ്യാര്‍ത്ഥിനിയാണ്‌. കേരള വെള്ളാള മഹാസഭ അംഗം കൂടിയായ മിനി മാതൃകാപരമായ പ്രവര്‍ത്തനം കാഴ്‌ച വച്ചുകൊണ്ട്‌ വാര്‍ഡിലെ എല്ലാ കാര്യങ്ങളിലും ബദ്ധശ്രദ്ധ കാട്ടിയിരുന്നു.

 

 ഇനിയുള്ളത്‌ സമഗ്ര വികസനം; 
നന്ദിയുണ്ട്‌- മിനിമധു പറയുന്നത്‌ ഇങ്ങനെ
തൊടുപുഴ : നഗരസഭാ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തതില്‍ എല്‍ഡിഎഫിലെ എല്ലാ കൗണ്‍സിലര്‍മാരോടും തനിക്ക്‌ നന്ദിയും സ്‌നേഹവും കടപ്പാടുമുണ്ടെന്ന്‌ മിനി മധു പറഞ്ഞു. തൊടുപുഴ നഗരസഭയുടെ സമഗ്ര വികസനത്തിന്‌ വഴിയൊരുങ്ങുമെന്ന്‌ മിനി മധു പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top