×

ശമ്പളം കൃത്യമായി ലഭിച്ചപ്പോള്‍ കെഎസ്ആര്‍ടിസിയെ രക്ഷിച്ച് ജീവനക്കാര്‍; വരവ് 207.35 കോടി

കിതപ്പിനിടയിലും അശ്വാസ നേട്ടവുമായി കെഎസ്ആര്‍ഡിസി. പ്രതിമാസ വരുമാനത്തില്‍ റെക്കോഡ് നേട്ടമാണ് കെഎസ്ആര്‍ടിസി സ്വന്തമാക്കിയിരിക്കുന്നത്. മെയ് മാസം 207.35 കോടി രൂപയാണ് കെഎസ്ആര്‍ഡിസിയുടെ വരവ്. കൂടുതല്‍ ബസുകള്‍ നിരത്തിലിറങ്ങിയിലും മുടക്കം കൂടാതെ ശമ്പളം യഥാക്രമം കിട്ടിത്തുടങ്ങിയതും കെഎസ്ആര്‍ഡിസിയുടെ റെക്കോഡ് കുതിപ്പിന് ഊര്‍ജമായി.

2017 മെയില്‍ 185.61 കോടി രൂപയായിരുന്നു. 2017 ഡിസംബറില്‍ 195.21 കോടി നേട്ടം കൊയ്തപ്പോള്‍ 2018 ജനുവരിയില്‍ 195.24 കോടിയായിരുന്നു വരവ്. ഇതാണ് ഇതിനു മുന്‍പുള്ള കൂടിയ മാസവരുമാനം. ഈ മാസങ്ങളില്‍ ശബരി സീസണിലെ സ്‌പെഷ്യല്‍ സര്‍വ്വീസുകളാണ് വരുമാനം ഉയര്‍ത്തിയതെങ്കില്‍ മെയ് മാസത്തിലെ റെക്കോര്‍ഡ് നേട്ടത്തിന് കൂടുതല്‍ ബസുകള്‍ നിരത്തിലിറങ്ങിയതാണ് നേട്ടമായയെന്നാണ് കെഎസ്ആര്‍ഡിസി പറയുന്നത്. അതോടൊപ്പം ഇന്‍സ്‌പെക്ടര്‍മാരെ പോയിന്റ് ഡ്യൂട്ടിക്ക് നിയോഗിച്ചു ബസുകള്‍ റൂട്ട് അടിസ്ഥാനത്തില്‍ ക്രമീകരിച്ചതും നേട്ടമായി.

എന്നാല്‍ ഇന്ധനവില വര്‍ധനയും വിദ്യാര്‍ഥികളുടെ സൗജന്യയാത്രയും കെഎസ്ആര്‍ഡിസിയെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കു കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയാണ് നല്‍കുന്നത്. അതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ സ്വകാര്യബസുകളെ വിട്ട് കെഎസ്ആര്‍ടിസിയെ കൂടുതല്‍ ആശ്രയിക്കുന്നത് മറ്റു യാത്രക്കാരുടെ കുറവിന് കാരണമാകും. ഇത് കെഎസ്ആര്‍ഡസിയുടെ വരുമാനത്തില്‍ ഇടിവ് വരുത്തുന്നു.

അതോടൊപ്പം, എല്ലാ ഡിപ്പോകളിലും എല്ലാ മാസവും യൂണിയന്‍ നേതാക്കള്‍ ചേരുന്ന അവലോകന യോഗം ഇനി വേണ്ടെന്ന് എംഡി ടോമിന്‍ ജെ.തച്ചങ്കരി ഉത്തരവിറക്കി. അല്ലാത്ത പക്ഷം ഇവര്‍ക്ക് ആ ദിവസം ശമ്പളം നല്‍കില്ലെന്നും അറിയിച്ചിട്ടണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top