×

അശ്വതി ജ്വാലക്കെതിരായ വിവാദമായ വ്യാജ പരാതി നല്‍കിയത് ബിഡിജെഎസ് നേതാവെന്ന് പൊലീസ്.

സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരായ വിവാദമായ വ്യാജ പരാതി നല്‍കിയത് ബിഡിജെഎസ് നേതാവെന്ന് പൊലീസ്. പരാതിക്കാരന്റെ മൊഴിയെടുത്തെങ്കിലും തെളിവുകളൊന്നും ഹാജരാക്കാന്‍ ഇതുവരെ അദേഹത്തിന് സാധിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെയാണ് പരാതി വ്യാജമെന്ന് തെളിഞ്ഞത്. ഇതിനാല്‍ അശ്വതിയുടെ മൊഴി തല്‍കാലം എടുക്കേണ്ടെന്നാണ് നിലവിലെ തീരുമാനം. ഇതോടെ പരാതിക്ക് പിന്നില്‍ ഗൂഢലക്ഷ്യമെന്ന സംശയം ബലപ്പെടുകയാണ്.

കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിന്റെ പേരില്‍ സര്‍ക്കാരിനെയും പൊലീസിനെയും വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സാമൂഹികപ്രവര്‍ത്തകയായ അശ്വതി ജ്വാലക്കെതിരെയുള്ള പരാതി ഡിജിപിക്ക് ലഭിച്ചത്. വിദേശവനിതയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്നായിരുന്നു കോവളം സ്വദേശി അനില്‍കുമാര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചത്. കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരിയെ സഹായിച്ച അശ്വതിക്കെതിരായ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയര്‍ന്നു.

പരാതിക്ക് പിന്നാലെ അശ്വതിയുടെ മൊഴിയെടുക്കാന്‍ പൊലീസ് തിടുക്കത്തില്‍ തീരുമാനിച്ചെങ്കിലും വിവാദമായതോടെ അതൊഴിവാക്കുകയും മറ്റ് നടപടികളെല്ലാം മരവിപ്പിക്കുകയും ചെയ്തു. കോവളം പനങ്ങോടുള്ള കെപിഎംഎസിന്റെയും ബിഡിജെഎസിന്റെയും പ്രാദേശിക നേതാവാണ് പരാതിക്കാരനായ അനില്‍കുമാറെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top