×

നുണപറഞ്ഞ് അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന കോമാളിക്കൂട്ടമാണ് ബിജെപി -പ്രകാശ് രാജ്

തൃശ്ശൂര്‍:  ജനാധിപത്യവേദി സംഘടിപ്പിച്ച ജനാധിപത്യസംഗമം തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാല്‍പ്പതുശതമാനത്തില്‍ താഴെ ആളുകളുടെ പിന്തുണകൊണ്ട് രാജ്യത്തെ മാറ്റിമറിക്കാമെന്നു കരുതുന്ന വിഡ്ഢികളുടെ കൂട്ടമാണിത്.

തൊഴിലില്ലാത്ത യുവത, ആശങ്കയിലായ കര്‍ഷകര്‍, പരാജയപ്പെട്ട സമ്ബദ്വ്യവസ്ഥ- ഇതാണ് ബി.ജെ.പി. ഭരണത്തിന്റെ ബാക്കിപത്രം. ഭീഷണികള്‍ വരുമ്ബോള്‍ തനിക്ക് ശക്തി കൂടുകയാണ് ചെയ്യുന്നതെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

സിനിമയിലും സാഹിത്യത്തിലും വരെ ഫാസിസമുണ്ടെന്ന് നടന്‍ ജോയ്മാത്യു മുഖ്യപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. 99 ശതമാനം സാഹിത്യകാരന്മാരും ഫാസിസത്തിനെതിരേ ശക്തമായി രംഗത്തുവരില്ല. അവാര്‍ഡുകള്‍ക്കും ഇതിന്റെ പേരില്‍ ലഭിക്കുന്ന പണത്തിനും വേണ്ടി പല വിട്ടുവീഴ്ചകളും ഇവര്‍ നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസുമായി കൂട്ടുകൂടില്ലെന്നു പറയുന്ന സി.പി.എമ്മിനുള്ള വ്യത്യാസം എന്താണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാറാജോസഫ് ചോദിച്ചു. ചിലപ്പോള്‍ കോണ്‍ഗ്രസിനെക്കാള്‍ ഭീകരമാണ് സി.പി.എം. വയല്‍ക്കിളികളെ തീവെച്ചു. ജനങ്ങളെ വഞ്ചിക്കുകയാണ്. ഐക്യം രൂപപ്പെടുമ്ബോള്‍ ഇതു തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്നും സാറാജോസഫ് പറഞ്ഞു.

വിമതശബ്ദത്തോടുള്ള സഹിഷ്ണുതയാണ് ജനാധിപത്യത്തിന്റെ മര്‍മം എന്ന് കെ. വേണു പറഞ്ഞു. കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യയെ മതരാജ്യമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് എം.എന്‍. കാരശ്ശേരി പറഞ്ഞു.

ബാലചന്ദ്രന്‍ വടക്കേടത്ത്, സി.ആര്‍. പരമേശ്വരന്‍, കെ. അരവിന്ദാക്ഷന്‍, സിവിക് ചന്ദ്രന്‍, ഡോ. കെ. ഗോപിനാഥന്‍, സജീവന്‍ അന്തിക്കാട്, കുസുമം ജോസഫ്, പി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top