×

ജയിലുകളില്‍ പെട്രോള്‍ പമ്ബുകള്‍ ഒരുക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ നിന്നും ചപ്പാത്തിയും ചിക്കനും ഉള്‍പ്പെടെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് പുറമേ ഇനി മുതല്‍ പെട്രോളും ലഭിക്കും. ജയില്‍ വകുപ്പിന്റെയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെയും സംയുകാഭിമുഖ്യത്തിലാണ് ജയിലുകളില്‍ പെട്രോള്‍ പമ്ബുകള്‍ ഒരുക്കുന്നത്.

വിയ്യൂര്‍, കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലാണ് ആദ്യഘട്ടത്തില്‍ പെട്രോള്‍ പമ്ബ് ആരംഭിക്കുന്നത്. പൂജപ്പുരയില്‍ പരീക്ഷാഭാവനോട് ചേര്‍ന്നിരിക്കുന്ന ഭാഗത്തും, വിയ്യൂരില്‍ കെ.എസ്.ഇ.ബി ഓഫീസിന് എതിര്‍വശത്തും പെട്രോള്‍ പമ്ബിനായി സ്ഥലം കണ്ടെത്തി. കണ്ണൂര്‍, ചീമേനി ജയിലുകളുടെ കൊമ്ബൌണ്ടിനോട് ചേര്‍ന്നാണ് പെട്രോള്‍ പമ്ബുകള്‍ വരുന്നത്. പദ്ധതി സംബന്ധിച്ച രൂപരേഖ ജയില്‍വകുപ്പ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. തടവുകാരുടെ തൊഴില്‍ പരിശീലനത്തിന്റെയും ജയിലില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെയും ഭാഗമായാണ് ഇത്.

തടവുകാരായിരിക്കും പെട്രോള്‍ പമ്ബിലെ ജീവനക്കാര്‍. 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് പദ്ധതി ചെലവ്. വിറ്റഴിയുന്ന പെട്രോള്‍ ലിറ്ററിന് രണ്ടു രൂപ എന്ന രീതിയിലാണ് ജീവനക്കാര്‍ക്കുള്ള വേതനം. ജയിലിന് പുറത്ത് ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ നല്ല നടപ്പുള്ള ജീവനക്കാരെ മാത്രമാണ് പെട്രോള്‍ പമ്ബില്‍ ജീവനക്കാരായി നിയമിക്കുക. തുടക്കത്തില്‍ പകല്‍സമയത്ത് മാത്രമായിരിക്കും പ്രവര്‍ത്തനം. 13 മുതല്‍ 15 വരെ തടവുകാരെയാണ് ആദ്യം ജോലിയ്ക്കെടുക്കുക.

നിലവില്‍ ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളില്‍ സമാന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചുവെങ്കിലും ഫയര്‍ ആന്റ് സേഫ്റ്റി, പി.ഡബ്ല്യു.ഡി വകുപ്പുകളുടെ അനുമതി ലഭിക്കാനുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top