×

കീഴാറ്റൂരിലെ പന്തല്‍ കത്തിച്ച സംഭവത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.

സമരക്കാര്‍ ആരോപിച്ചത് പോലെ സിപിഎം പ്രവര്‍ത്തകരല്ല സമരപ്പന്തല്‍ കത്തിച്ചത്. ചില മാധ്യമങ്ങളും വലത് പക്ഷക്കാരും വ്യാപകമായ കള്ളപ്രചരണം നടത്തുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

(പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.)

കീഴാറ്റൂര്‍ ബൈപ്പാസ് വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാട് നേരത്തേ വ്യക്തമാക്കിയതാണ്. വികസനപ്രശ്നങ്ങളില്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരും പാര്‍ട്ടിയും നടത്തുന്നത്.കേരളത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തുന്ന വികസന പദ്ധതികള്‍ പുരോഗമിക്കുകയാണ്.

കീഴാറ്റൂരില്‍ സര്‍വേ നടത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന സമരക്കാരുടെ വെല്ലുവിളി വീണ്വാക്കായി.പ്രദേശത്തെ 60 ഭൂവുടമകളില്‍ 56 പേരും സമ്മതപത്രം നല്‍കിക്കഴിഞ്ഞു.4 പേരാണ് ഇനി ബാക്കിയുള്ളത്.ഇത് മറച്ച്‌ വെച്ചുകൊണ്ടാണ് ഇപ്പോള്‍ നടത്തുന്ന കള്ള പ്രചാരണങ്ങള്‍.മറ്റ് സംസ്ഥാനങ്ങളിള്‍ നിന്ന് വ്യത്യസ്തമായി സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കേരളത്തില്‍ നല്‍കുന്നുണ്ട്.സെന്റിന് മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെയാണ് കീഴാറ്റൂരില്‍ നല്‍കുന്നത്.ഇങ്ങനെ അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതുകൊണ്ട് കൂടിയാണ് ഭൂവുടമകള്‍ സമ്മതപത്രം നല്‍കിയത്.ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം.അതുകൊണ്ട് തന്നെ റോഡ് വികസനം പോലുള്ള കാര്യങ്ങളില്‍ പരമാവധി വീടുകള്‍ ഒഴിവാക്കി സ്ഥലമേറ്റെടുക്കുക എന്നതാണ് നിലപാട്.

ചില മാധ്യമങ്ങളും വലതുപക്ഷക്കാരും വ്യാപകമായ കള്ളപ്രചരണം നടത്തുകയാണ്. കീഴാറ്റൂരിലെ പന്തല്‍ കത്തിച്ച സംഭവത്തില്‍ സിപിഎമ്മിന് ബന്ധമില്ല. സര്‍വ്വേ നടത്തിയാല്‍ തീ കൊളുത്തി ജീവനൊടുക്കുമെന്ന ഭീഷണിയുമായി മണ്ണെണ്ണ കുപ്പിയും കൈയിലേന്തി നിന്നത് സമരക്കാരാണ്. രാവിലെ മുതല്‍ തന്നെ വയലിലെ പുല്‍ക്കൂനകള്‍ക്ക് തീയിട്ടതും അവരായിരുന്നു. സര്‍വ്വേ നടത്താനെത്തിയവരും പൊലീസും അങ്ങോട്ട് കടക്കാതിരിക്കാനായിരുന്നു അത്. നിരന്തരമായി പ്രകോപനം ഉണ്ടാക്കിയിട്ടും പൊലീസിന്റെയും നാട്ടുകാരുടെയും സംയമനം മൂലമാണ് സംഘര്‍ഷം ഒഴിവായത്.തുടര്‍ന്ന് സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. പുറത്ത് നിന്ന് വന്നവര്‍ ഉള്‍പ്പടെ ആകെ 36 പേരാണ് ഉ
ണ്ടായിരുന്നത്.അതില്‍ 3 പേര്‍ മാത്രമാണ് ഭൂവുടമകള്‍.

കീഴാറ്റൂരിലെ ജനങ്ങള്‍ വികസന വിരുദ്ധരല്ല.നാടാകെ വികസനത്തിന് കൊതിക്കുമ്ബോള്‍ ജമാഅത്തെ ഇസ്ളാമിക്കാരും തീവ്രവാദ സംഘടനകളും ആര്‍.എസ്.എസുകാരുമാണ് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്.ജനങ്ങളില്‍ ഭീതി പരത്തി അത് മുതലെടുക്കാനാണ് ശ്രമം.അത് കീഴാറ്റൂരിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് സമരനാടകം പൊളിഞ്ഞുപോയത്. സമരത്തിനെതിരെ വസ്തുതകള്‍ ബോധ്യപ്പെടുത്തി ജനങ്ങളെ അണിനിരത്തുകയാണ് സിപിഎം ചെയ്തത്.

‘വയല്‍കിളി പ്രവര്‍ത്തകരെ കൊലപ്പെടുത്തി അത് സിപിഎമ്മിന്റെ തലയിലാക്കാന്‍’ ശ്രമം നടത്തിയതായി കഴിഞ്ഞ ദിവസം ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. നാട്ടില്‍ കലാപം നടത്താന്‍ വേണ്ടിയായിരുന്നു അവര്‍ ഗൂഢാലോചന നടത്തിയത്. ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ എടുത്ത നിലപാട് ജനങ്ങള്‍ കണ്ടതാണ്. യാതൊരു പ്രാധാന്യവും ആ വാര്‍ത്തയ്ക്ക് നല്‍കിയില്ല.ഇത് അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നിലപാടാണ്. നാടിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങളാകെ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top