×

‘എങ്ക വീട്ടു മാപ്പിളൈ’ ആര്യ പെണ്‍കുട്ടികളെ മോശമാക്കി കാണിക്കുന്നു

ചെന്നൈ: ആര്യയ്ക്ക് വധുവിനെ കണ്ടെത്താന്‍ തമിഴ് ചാനലായ കളേഴ്‌സ് ടിവി ഒരുക്കുന്ന ‘എങ്ക വീട്ടു മാപ്പിളൈ’ എന്ന ഷോയ്‌ക്കെതിരെ പരാതികള്‍ ഉയരുന്നു. നിരവധി ആരോപണങ്ങള്‍ ഉയരുന്നതിനിടക്കാണ് ആര്യയുടെ പെണ്‍കുട്ടികളെ മോശമാക്കി കാണിക്കുന്നു എന്നു ചൂണ്ടിക്കാട്ടി പുതിയ പരാതി എത്തിയത്.

ആര്യക്കും പരിപാടിയുടെ അവതാരകയായ നടി സംഗീതയ്ക്കും എതിരെ കേസെടുക്കണമെന്നും ഷോ നിരോധിക്കണമെന്നുമാണ് പരാതി ഉയരുന്നത്. സ്ത്രീകള്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ വിജയിച്ചു നില്‍ക്കുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള ഷോകള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് പരാതിയില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് ലൈവിലൂടെ താരം തന്റെ വിവാഹ വാര്‍ത്ത വെളിപ്പെടുത്തിയത്. ഭാവി വധു സിനിമ ലോകത്ത് നിന്നു വേണമെന്ന് യാതൊരുവിധ നിര്‍ബന്ധവുമില്ല. തന്നെ ഇഷ്ടപ്പെടുന്ന ഒരാള്‍ മാത്രം മതി. വേറെ ആരായാലും തനിക്ക് പ്രശ്‌നമില്ലെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.

ആദ്യം താരത്തിന്റെ ലൈവ് ആരും കാര്യമായി എടുത്തിരുന്നില്ല. പറ്റിക്കാന്‍ ചെയ്യുന്നതാണോ എന്നു വരെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നിട് ആര്യ തന്റെ ഫോണ്‍ നമ്പര്‍ നല്‍കി. തന്നെ ഇഷ്ടപ്പെടുന്നവര്‍ വിളിക്കു. ഞാന്‍ നിങ്ങളുടെ വിളിക്കായി കാത്തിരിക്കുന്നുവെന്നും വീഡിയോയില്‍ പറഞ്ഞു. കൂടാതെ താന്‍ ചെയ്യുന്നത് കുട്ടിക്കളിയല്ലെന്നും താരം തന്നെ വ്യക്തമാക്കുകയും ചെയ്തു.

ആര്യക്ക് വിവാഹാഭ്യര്‍ഥനയുമായി ഇതുവരെ ഒരു ലക്ഷത്തോളം ഫോണ്‍ കോളുകളാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ എഴായിരത്തിലധികം വിവാഹ അപേക്ഷകളും. ലഭിച്ച ഏഴായിരം അപേക്ഷകളില്‍ നിന്ന് താരം 16 പെണ്‍ക്കുട്ടികളെ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇതില്‍ നിന്ന് അനിയോജ്യമായ പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുമെന്നും ആര്യ പറഞ്ഞു.

പിന്നീടാണ് വിവാഹം റിയാലിറ്റി ഷോ ആയതും അതില്‍ പതിനാറ് പേരെ തിരഞ്ഞെടുത്തതും. പരിപാടിയുടെ ഭാഗമായി മത്സരാര്‍ഥികളില്‍ ഒരാളുടെ കുംഭകോണത്തെ വീട് സന്ദര്‍ശിക്കാന്‍ പോയ ആര്യക്കെതിരെ അവിടുത്തെ വനിതാസംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രവേശിക്കാനാകാതെ ആര്യയും സംഘവും ചെന്നൈയിലേക്ക് മടങ്ങി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top