×

പി ജെ ജോസഫും കൂടി വന്നാല്‍ സ്വീകാര്യം; ഇല്ലേല്‍ പറ്റില്ല- പന്ന്യന്‍ ; ചര്‍ച്ച ഇന്ന്‌

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസിനെ (എം) എല്‍ഡിഎഫിലെടുക്കണമെന്ന സിപിഐഎമ്മിന്റെ ആവശ്യം സിപിഐയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് തള്ളിക്കളഞ്ഞു. അതേസമയം ഇന്നു സിപിഐ നേതൃത്വവുമായി സിപിഐഎം ചര്‍ച്ച നടത്തും. കഴിഞ്ഞയാഴ്ച ചേര്‍ന്ന പൊളിറ്റ്ബ്യൂറോയുടെ നിര്‍ദേശാനുസരണം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും എസ്.രാമചന്ദ്രന്‍ പിള്ളയുമാണ് സിപിഐ നേതൃത്വവുമായി ചര്‍ച്ച നടത്തുക.

കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫിലെടുക്കുന്നതു രാഷ്ട്രീയമായും തിരഞ്ഞെടുപ്പുപരമായും ഗുണം ചെയ്യില്ലെന്നാണ് കേരളത്തില്‍നിന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും പങ്കെടുത്ത കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം കെ.എം.മാണിയെ എല്‍ഡിഎഫില്‍ വേണ്ടെന്ന കേരളഘടകത്തിന്റെ നിലപാടു ശരിവച്ചു നടത്തിയ വിലയിരുത്തലില്‍ പറയുന്നത്. പി.ജെ.ജോസഫും കൂട്ടരും യുഡിഎഫില്‍ തുടരും. മാണി യുഡിഎഫുമായും ബിജെപിയുമായും ചര്‍ച്ചയിലാണ്. വിലപേശല്‍ തന്ത്രമാണു പ്രയോഗിക്കുന്നത്. സിപിഐയുടെ വിലപേശല്‍ശേഷി കുറയ്ക്കുകയാണു പ്രധാന ലക്ഷ്യം. മാണിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചു സിപിഐഎം പിബിയിലും ഭിന്നതയുണ്ട്. കേരളത്തില്‍നിന്നുള്ള പിബി അംഗങ്ങളില്‍ ചിലരും മാണിയുടെ വരവിനെ എതിര്‍ക്കുന്നുവെന്നും വിലയിരുത്തി.

അതേസമയം മാണി വേണമെന്നു പറയുന്നവരുടെ വാദം ഇങ്ങനെ:

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് പിന്തുണ ആവശ്യമാണ്. അല്ലാതെയുള്ള സ്ഥിതി സിപിഐഎമ്മിന് അത്ര അനുകൂലമല്ല.

മാണിയുടെ വരവ് ക്രൈസ്തവ മേഖലകളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാര്‍ട്ടിക്കു ഗുണം ചെയ്യും.

മാണി വേണ്ടെന്ന നിലപാടുള്ളവര്‍ പറയുന്നത്:

ഇടത്-ന്യൂനപക്ഷ വോട്ടുകള്‍ ഒരുമിക്കുന്നതു ബിജെപിയെ സഹായിക്കും.

മാണി കടുത്ത അഴിമതിക്കാരനെന്നു നിലപാടെടുത്തതാണ്. നിലപാടുമാറ്റം ദോഷമുണ്ടാക്കും.

ക്രൈസ്തവര്‍ മൊത്തമായി ഏതെങ്കിലും പാര്‍ട്ടിയുടെ പക്ഷത്തല്ല. റോമന്‍ കത്തോലിക്കര്‍ പോലും പൂര്‍ണമായി കേരള കോണ്‍ഗ്രസിന്റെ കൂടെയല്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top