×

‘ടീച്ചർ വന്നു നോക്കിയപ്പോൾ ലൈംഗികാവയവം പുറത്തിട്ടു നിൽക്കുന്ന മൂവരേയും കണ്ടു; ”… പിഴച്ചു പോയ ഗുരുക്കന്മാരുടെ പിഴയ്ക്കാൻ വിധിക്കപ്പെട്ട ശിഷ്യന്മാർ

MOHAN DAS

ഇന്ന് വൈകുന്നേരം കാസർകോട് ബിഗ് ബസാർ ബിൽഡിങ്ങിൽ ഗ്രൗണ്ട് ഫ്ലോറിൽ യൂണിഫോം ധരിച്ച നാലഞ്ച് സ്‌കൂൾ വിദ്യാർഥികൾ നിൽക്കുകയായിരുന്നു. പെട്ടന്നാണ് ഒരു കുട്ടിയുടെ പുറത്ത് പട പട അടിക്കുന്നത് കണ്ടു കൊണ്ട് ഞാൻ തൊട്ടടുത്ത് എത്തിയത്. കുറച്ചു നേരം സംഭവം വീക്ഷിച്ചപ്പോൾ മനസ്സിലായത് അവൻറെ ടീച്ചറാണ് അവനെ തല്ലിയത്. ഉടനെ അവനെ പിടിച്ചു നിർത്തി ടീച്ചർ ഫോണെടുത്ത് അവൻറെ ഉമ്മയെ വിളിച്ചു സംസാരിക്കുന്നുണ്ട്. കേട്ടതിൽ നിന്നും മനസ്സിലായത് ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ആ ചെറുക്കൻ സമയത്തിന് വീട്ടിൽ പോവുകയോ പഠിക്കുകയോ ചെയ്യുന്നില്ല. ഉമ്മ ടീച്ചറിനെ വിളിച്ചു സ്ഥിരമായി പരാതി പറയുന്നുണ്ട്.

ഇനി കാര്യത്തിലേക്ക് കടക്കാം.

ഒരു ഹൈസ്‌കൂൾ ടീച്ചർ (നേരിട്ട് അറിയാവുന്ന ടീച്ചർ ആണ്) ഒരു കുട്ടിയെ ഇങ്ങനെ പബ്ലിക്ക് പ്ലെയിസിൽ നിന്ന് ഒരുപാട് പേർ നോക്കി നിൽക്കുമ്പോൾ അടിച്ചത് ശരിയാണോ..?

ഇത്തരത്തിലുള്ള ശിക്ഷയും ശാസനയും ആ കുട്ടിയെ നന്നാവാൻ പ്രേരിപ്പിക്കുമോ..?

ശാരീരികമായ ശിക്ഷ സ്‌കൂളിൽ പോലും പാടില്ലെന്നിരിക്കെ ഇത്തരമൊരു ശിക്ഷ കുറ്റകരമല്ലേ..?

ഇനി മറ്റൊരു ചിന്ത :

പൊതുസ്ഥലത്ത് നിന്നുള്ള ഇത്തരം ശിക്ഷയിൽ മനം നൊന്ത് ആ പയ്യൻ അബദ്ധം എന്തെങ്കിലും കാണിച്ചാൽ…?

ആ പയ്യൻറെ മുന്നിൽ നിന്ന് തന്നെ ഫോൺ വിളിച്ചു ഉമ്മയോട് സംസാരിച്ചത് ശരിയാണോ…?

ടീച്ചർ വളരെ അപക്വമായല്ലേ പെരുമാറിയിരുന്നത്…?

വീട്ടുകാരെ ഭയന്ന് ആ കുട്ടി എന്തെങ്കിലും കടുംകൈ ചെയ്താൽ..?

ഏകദേശം 19 വർഷം മുമ്പ് ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് അധ്യാപകൻ ശിക്ഷിച്ചൊരു കുട്ടി ബസ് സ്റ്റാൻറിൽ നിൽക്കുമ്പോൾ ആ അധ്യാപകനെ കല്ലെറിഞ്ഞു പരിക്കേല്പിച്ചിരുന്നു. മറ്റൊരു കുട്ടി വടികൊണ്ട് അടിക്കുമ്പോൾ വടി പിടിച്ചു പൊട്ടിച്ചു കളഞ്ഞു മേലാൽ അടിക്കരുതെന്ന് ക്ലാസ്സ് മൊത്തം കേൾക്കെ പറഞ്ഞതും ഓർമ്മയിലുണ്ട്.

ഞാൻ ഇന്ന് കണ്ട ടീച്ചർ പഠിപ്പിക്കുന്നത് എൻറെ സുഹൃത്ത് പഠിച്ച സ്കൂളിലായിരുന്നു. കുറേ വർഷങ്ങൾക്ക് മുമ്പ് ടീച്ചർ ക്ലാസ്സിൽ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ മൂന്ന് വിദ്യാർത്ഥികൾ പിറകിലെ ബഞ്ചിലിരുന്നു ലൈംഗികാവയവം പുറത്തിട്ടു സ്വയംഭോഗം നടത്തുകയും ഇത് കണ്ട ഒരു പെൺകുട്ടി ടീച്ചറിൻറെ അടുത്ത് നേരിട്ട് പറയുകയും ടീച്ചർ വന്നു നോക്കിയപ്പോൾ ലൈംഗികാവയവം പുറത്തിട്ടു നിൽക്കുന്ന മൂവരേയും കണ്ടു. അന്ന് തന്നെ മൂവരേയും സ്‌കൂളിൽ നിന്ന് ടി.സി കൊടുത്തു വിട്ടു.

കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് കാണാതായ പത്താം ക്ലാസുകാരൻ മൂന്നാം ദിവസം റെയിൽവേ ട്രാക്കിന് സമീപം പൂർണ്ണ നഗ്നനായി മരിച്ചു കിടക്കുന്നത് കണ്ടെത്തി. കൂടെയുണ്ടായിരുന്ന കൂട്ടുകാരോട് അന്വേഷിക്കുമ്പോൾ കഞ്ചാവടിച്ചു നടക്കുമ്പോൾ ട്രെയിൻ തട്ടിയതാണെന്നു പോലീസുകാർക്ക് മൊഴി കൊടുത്തു. പക്ഷെ യാതൊരുവിധ പോറൽ പോലും ഏൽക്കാതെയാണ് ബോഡി കിട്ടിയതെന്നാണ് പോലീസും പരിസരവാസികളും പറയുന്നത്.

മാസങ്ങൾക്ക് മുമ്പ് ഒരു കോളേജ് അധ്യാപകനും കുട്ടികളും ബാറിൽ നിന്ന് ഇറങ്ങി വരുന്നതും കാണുകയുണ്ടായി.

 

വീടിനടുത്തുള്ള അൺ എയ്ഡഡ് പബ്ലിക്ക് സ്‌കൂളിലേക്ക് മിക്ക കുട്ടികളും ബൈക്കും കാറും എടുത്താണ് വരുന്നത്. ലൈസൻസ് പോലും ഇല്ലാത്ത കുട്ടികൾക്ക് ബൈക്കും കാറും വാങ്ങി കൊടുക്കുന്നത് ആരാണ്..? ഇത് കണ്ടിട്ടും നിയമ നടപടിയെടുക്കാത്ത പോലീസും വാഹനഗതാഗത വകുപ്പും നോക്കുകുത്തികളാണോ..?

ജില്ലയിലെ മറ്റൊരു കോളേജിൽ റെക്കോഡ് ഒളിച്ചോട്ടമാണ്. വിദ്യാർത്ഥിയുടെ കൂടെ ഒളിച്ചോടിപ്പോയ കല്യാണം കഴിഞ്ഞ അധ്യാപികയും ഉണ്ടെന്നറിയുമ്പോൾ നമ്മുടെ ലോകം എങ്ങോട്ടാണ് പോകുന്നത്.

ഇന്നത്തെ വിദ്യാഭ്യാസ രീതിയും കുട്ടികളും അധ്യാപകരും പല തട്ടിലാണെന്നാണ് എനിക്ക് തോന്നുന്നത്. സ്വന്തം അധ്യാപകയെ ലൈംഗീക ദൃഷ്ടിയോടെ കാണുന്ന കുട്ടികളുടെ മുന്നിൽ എന്ത് വേഷം ധരിച്ചാണ് വരിക, എങ്ങനെയാണ് ഇത്തരം വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ക്‌ളാസ് മുറിയിൽ നിൽക്കാൻ സാധിക്കുക.

പരിഹാരം :

ബോധവൽക്കരണം തന്നെ വേണം.

http://mohandasonline.blogspot.in/2018/03/discipleswhowereturneddownbytheguruswhowentastray.html?m=1

കാലാകാലങ്ങളായി നടന്നു വരുന്ന വെറുമൊരു പ്രഹസന ബോധവൽക്കരണ പരിപാടിയല്ല വേണ്ടത്. ഓരോ സ്‌കൂളിലും അല്ലെങ്കിൽ ഓരോ ഉപജില്ലയ്ക്ക് കീഴിലും ഇത്തരം ഒരു ടീമിനെ തന്നെ നിയമിച്ചു സ്‌കൂളുകൾ തോറും സ്ഥിരമായ ബോധവൽക്കരണ പരിപാടിക്കൊപ്പം കുഴപ്പം തോന്നുന്ന കുട്ടികളെ കണ്ടെത്തി കൗൺസിലിങ്ങ് പരിപാടിയും ഒപ്പം രക്ഷിതാക്കൾക്ക് കൂടി കൃത്യമായ ബോധവൽക്കരണവും കൗൺസിലിങ്ങും നിർബന്ധമായും നല്കിയാലേ കുറച്ചെങ്കിലും മാറ്റമുണ്ടാകൂ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top