×

മുസ്ലീങ്ങളുടെ ഒരു കൈയില്‍ ഖുറാനും മറു കൈയില്‍ കമ്ബ്യൂട്ടറും വേണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരായ പോരാട്ടം ഏതെങ്കിലും ഒരു മതവിഭാഗത്തെ ലക്ഷ്യം വച്ചല്ലെന്നും യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന മനോഭാവത്തിന് എതിരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാ മതങ്ങളും മാനവീയ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇസ്ലാമിക പൈതൃകവും സഹവര്‍ത്തിത്വത്തിന്റ മാതൃകയും’ എന്ന വിഷയത്തില്‍ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ചടങ്ങിനുണ്ടായിരുന്നു.

മുസ്ലിം യുവാക്കള്‍ ഇസ്ലാമിലെ മനുഷ്യത്വപരമായ വശങ്ങളുമായി ബന്ധപ്പെടാനും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനും പഠിക്കണമെന്ന് മോദി ഉപദേശിച്ചു. മുസ്ലിംങ്ങളുടെ ഒരു കൈയില്‍ ഖുറാനും മറു കൈയില്‍ കമ്ബ്യൂട്ടര്‍ വേണമെന്ന് മോദി പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തിയെയും മോദി പ്രശംസിച്ചു.

മതത്തിന്റെ പേരില്‍ നടത്തുന്ന എല്ലാ ആക്രമണവും മതത്തിന്മേലുള്ള ആക്രമണമാണെന്ന് അബ്ദുല്ല രണ്ടാമന്‍ പറഞ്ഞു. ‘മതത്തിന്റെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ നാം തിരിച്ചറിയുകയും അവരെ തള്ളുകയും വേണം,’ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ ഇന്റര്‍നെറ്റും മറ്റു സംവിധാനങ്ങളില്‍ നിന്ന് നിഷേധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top