×

മൂന്ന്‌ മാധ്യമ പ്രവര്‍ത്തകര്‍ ലോക്‌ സഭാ സീറ്റിന്‌ ശ്രമിക്കുന്നു- കെ സുരേന്ദ്രന്‍

വാര്‍ത്താ ചാനലുകളിലെ ‘അന്തിചര്‍ച്ച’കള്‍ക്ക് എതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ഇന്നലെ മനോരമ ന്യൂസില്‍ ഷാനി പ്രഭാകര്‍ നയിച്ച ചര്‍ച്ചയില്‍നിന്ന് ബിജെപി നേതാവ് എം.എസ്. കുമാര്‍ ഇറങ്ങി പോയ സംഭവത്തിലാണ് കെ. സുരേന്ദ്രന്റെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.

ഇനി ലോക്സഭാതെരഞ്ഞെടുപ്പാണ് ലക്ഷ്യം. ചുരുങ്ങിയത് മൂന്ന് പ്രമുഖ അവതാരകരെങ്കിലും ലോക്സഭാ ടിക്കററിനു വേണ്ടി ശ്രമിക്കുണ്ടെന്നാണ് എനിക്കു കിട്ടിയ വിവരം.

ശ്രീ. എം. എസ് കുമാറിനുണ്ടായ അനുഭവം ഒട്ടുമിക്ക ബി. ജെ. പി നേതാക്കൾക്കും ഏതാണ്ടെല്ലാ മലയാളം ചാനലുകളിൽ നിന്നും ഒന്നിലേറെ തവണ ഉണ്ടായിട്ടുണ്ടാവും.ബി. ജെ. പി വൻവിജയം നേടുന്ന തെരഞ്ഞെടുപ്പുകളിൽ പോലും ഒരു സീററിൽ പോലും മൽസരിക്കാത്ത ഇടതുനേതാക്കളെയും നിരീക്ഷകവേഷമണിഞ്ഞ പക്കാ മാർക്സിസ്ടുകാരെയും വിളിച്ചിരുത്തി അവർ ബി. ജെ. പിയെ പരിഹസിക്കുന്നത് നാം കാണാറുണ്ട്. ന്യായം ബി. ജെ. പി പക്ഷത്താണെന്ന് ഉറപ്പുള്ള വിഷയങ്ങളിൽ അവർ നമ്മെ പറയാൻ അനുവദിക്കില്ല. ബി. ജെ. പി ഡിഫൻസിലാവുന്ന ഒരു വിഷയത്തിലും നന്നായി സംസാരിക്കുന്ന ഒരു നേതാവിനേയും അവർ ചർച്ചക്കുവിളിക്കുകയുമില്ല. ഇത് പലപ്പോഴും വാർത്താ അവതാരകരുടെ ഒരു ഗെയിം പ്ളാൻ ആണ് എന്നത് നാം മറന്നുപോകരുത്. ഒട്ടുമിക്ക മാധ്യമസുഹൃത്തുക്കളും തനി രാഷ്ട്രീയ പ്രവർത്തകരാണ്. അവരുടെ രാഷ്ട്രീയം അവർ ഇതിലൂടെ പ്രകടിപ്പിക്കുന്നു എന്നു മാത്രമേയുള്ളൂ. അതിൽ ബി. ജെ. പി പ്രവർത്തകർ വല്ലാതെ വേവലാതിപ്പെടണമെന്നു തോന്നുന്നില്ല. കാരണം ദൃശ്യമാധ്യമങ്ങളിലെ അന്തിച്ചർച്ചകൾ സമൂഹത്തിൽ ചെറിയ സ്വാധീനം പോലും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. തെരഞ്ഞെടുപ്പു ഫലങ്ങളിൽ പ്രത്യേകിച്ചും. താഴെ തലത്തിൽ ജനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് ഇതിൽ ഒരു വേവലാതിയും ഉണ്ടാവില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു വാർത്താ അവതാരകരാണ് ഇടതുമുന്നണി ടിക്കററിൽ മൽസരിച്ചത്. ഒരാൾ ജയിച്ചു ഒരാൾ തോററു. തോററയാൾ പഴയ പണി വീണ്ടും ചെയ്യുന്നു. അതോടുകൂടി ഇവർക്കു വ്യക്തമായ ഉദ്ദേശം അവരുടെ വാർത്താവതരണത്തിനുണ്ടായിരുന്നു എന്ന് ആരും പറയാതെ തന്നെ ജനങ്ങൾക്കു ബോധ്യമായി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top