×

ഫോണ്‍ വിളിച്ച്‌ മന്ത്രി ഖജനാവ് ധൂര്‍ത്തടിച്ചു എന്ന പ്രചരണം അസംബന്ധം; മന്ത്രി കെ ടി ജലീല്‍

തിരുവനന്തപുരം; തദ്ദേശ സ്വയംഭരണ മന്ത്രിയായ കെടി ജലീല്‍ സെപ്റ്റംബര്‍ മാസത്തില്‍ 53300 രൂപയ്ക്കാണ് ഫോണ്‍ വിളിച്ചതെന്ന വാര്‍ത്ത മനോരമയാണ് പുറത്ത് വിട്ടത്. ഈ വാര്‍ത്തക്ക് മറുപടിയുമായാണ് മന്ത്രി കെടി ജലീല്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. മന്ത്രിയായി സ്ത്യപ്രതിജ്ഞ ശേഷം പത്തൊന്‍പത് മാസത്തെ ഫോണ്‍ ബില്ലാണ് സര്‍ക്കാര്‍ അടച്ചതെന്നും അതില്‍ 18 മാസത്തെ ആകെ ഫോണ്‍ ബില്ല് 37299 രുപ മാത്രമായിരുന്നു. എന്നാല്‍ സപ്തംബര്‍ മാസത്തെ ബില്ല് 53445 രുപയായതിന്റെ വിശദീകരണമാണ് മന്ത്രി നല്‍കുന്നത്.

മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

18 മാസത്തെ ആകെ ഫോണ്‍ ബില്ല് = 37299/,
സപ്തംബര്‍ മാസത്തെ ബില്ല് = 53445/,
എന്തുകൊണ്ട് ?
—————————————
കഴിഞ്ഞ സപ്റ്റംബര്‍ മാസത്തെ എന്റെ ഫോണ്‍ ബില്ല് 53,330 രൂപയാണെന്ന് ചൂണ്ടിക്കാട്ടി മനോരമയില്‍ വന്ന ഒരു ലേഖനം പൊക്കിപ്പിടിച്ച്‌ സോഷ്യല്‍ മീഡിയകളില്‍ തല്‍പരകക്ഷികള്‍ നടത്തുന്ന കുപ്രചരണങ്ങളുടെ യാഥാര്‍ത്ഥ്യം എന്താണ് ? ഞാന്‍ മന്ത്രിപദമേറെറടുത്തിട്ട് പത്തൊന്‍പത് മാസത്തെ ഫോണ്‍ ബില്ലാണ് സര്‍ക്കാര്‍ അടച്ചത്. ബില്‍ ഡേററും തുകയും താഴെ ചേര്‍ക്കുന്നു .
3 – 7 – 16 : 1866/=
3 – 8 – 16 : 1027/=
3 – 9 – 16 : 2500/=
3 – 10 – 16 : 2500/=
3 – 11 – 16 : 3130/=
3 – 12 – 16 : 4077/=
3 – 1 – 17 : 4437/=
3 – 2 – 17 : 2999/=
3 – 3 – 17 : 3693/=
3 – 4 – 17 : 4263/=
3 – 5 – 17 : 1286/=
3 – 6 – 17 : 617/=
28 – 6 – 17 : 264/=
3 – 8 – 17 : 977/=
3 – 9 – 17 : 826/=
– – – – – – – – – – – – – – – – – –
3 – 11 – 17 : 827/=
3 – 12 – 17 : 992/=
3 – 1 – 18 : 998/=
__________
Total 37, 299/=
പതിനെട്ട് മാസത്തെ ഈ ഉള്ളവന്റെ ടെലഫോണ്‍ ചാര്‍ജ് 37, 299/= രൂപയാണെന്നര്‍ത്ഥം.

3 – 10 – 17 ലെ ടെലഫോണ്‍ ബില്ലാണ് 53445/= . എന്തുകൊണ്ടാണ് ആ മാസം മാത്രം ബില്‍ തുക ഇത്ര കൂടിയത് ? ഉത്തരവാദപ്പെട്ട മനോരമ പോലുള്ള ഒരു പത്രത്തിന്റെ ലേഖകന് അത്തരമൊരു താരതമ്യാന്വേഷണത്തിന് ബാധ്യത ഉണ്ടായിരുന്നില്ലെ ?

സപ്റ്റംബര്‍ മാസത്തിലാണ് ബ്രിക്സ് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ഡെലിഗേഷനില്‍ അംഗമായി കേരള തദ്ദേശ മന്ത്രി റഷ്യയിലെ ബോഷ്കോട്ടോസ്താനിലേക്ക് പോയത്. നാല് ദിവസം നീണ്ടു നിന്ന യാത്രയായിരുന്നു അത്. യാത്രക്ക് മുമ്ബ് റോമിങ് സൗകര്യം ഔദ്യോഗിക ഫോണില്‍ ലഭ്യമാക്കിയിരുന്നു. ഞാന്‍ മാത്രമായിരുന്നു കേരളത്തില്‍ നിന്നും പോയിരുന്നത്. ഉദ്യോഗസ്ഥരായി ആരും ഉണ്ടായിരുന്നില്ല. ഇംഗ്ലിഷ് വളരെ അപൂര്‍വ്വം ആളുകള്‍ക്കേ ആ നാട്ടില്‍ അറിയൂ. സമ്മേളന സംബന്ധമായ കാര്യങ്ങള്‍ക്ക് ഒന്നുകില്‍ റഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനേയോ അതല്ലെങ്കില്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായ റഷ്യക്കാരനേയോ ഇടക്ക് വിളിക്കേണ്ടിയിരുന്നു. മന്ത്രി എന്ന നിലയില്‍ തിരുവനന്തപുരത്തെ ഓഫീസുമായി രാവിലെയും വൈകുന്നേരവും ഔദ്യോഗിക കാര്യങ്ങള്‍ അന്വേഷിക്കുന്നതിനും വിളിക്കേണ്ടതുണ്ടായിരന്നു.

ഞാനിതുവരെ ഗള്‍ഫ് രാജ്യങ്ങളിലും മലേഷ്യയിലും മാത്രമാണ് സന്ദര്‍ശനം നടത്തിയിട്ടുള്ളത്. അവിടെ നിന്നൊക്കെയുള്ള റോമിങ് ചാര്‍ജും ഏകദേശം വശമുണ്ടായിരുന്നു. അതില്‍ നിന്ന് കുറച്ചധികമേ റഷ്യയില്‍ നിന്ന് വിളിക്കുമ്ബോഴും നാട്ടില്‍ നിന്നുമുള്ള ഇന്‍കമിങ് കാളുകള്‍ സ്വീകരിക്കുമ്ബോഴും വരൂ എന്നായിരുന്നു എന്റെ ധാരണ . ബില്ല് കിട്ടിയപ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത്. തുടര്‍ന്ന് ആടചഘ ഉദ്യോഗസ്ഥനെ വിളിച്ച്‌ തിരക്കിയപ്പോഴാണ് ബോഷ്കോട്ടോസ്താനില്‍ നിന്നുള്ള റോമിങ് നിരക്കിലെ ഭീമാകാരത മനസ്സിലായത്.

വാര്‍ത്ത കൊടുത്ത ലേഖകന്‍ തൊട്ട് മുമ്ബത്തെ മാസത്തെയും ശേഷമുള്ള മാസത്തെയും ടെലഫോണ്‍ ബില്ലുകള്‍ പരിശോധിച്ചിരുന്നെങ്കില്‍ കുറച്ച്‌ മണിക്കൂറുകളെങ്കിലും അകാരണമായി ഒരു പൊതു പ്രവര്‍ത്തകനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ഒഴിവാക്കാമായിരുന്നു .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top