×

തിരുവനന്തപുരത്ത് ഒത്തുതീര്‍പ്പുചര്‍ച്ച ; കൊടുക്കാനുള്ളത് 1.75 കോടി മാത്രം; കേസില്ലെന്നു ബിനോയ് കോടിയേരി

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരേ ഉയര്‍ന്ന സാമ്ബത്തികാരോപണം ഒത്തുതീര്‍പ്പാക്കാന്‍ ഊര്‍ജിതനീക്കം. സംസ്ഥാനനേതൃത്വവുമായി അടുത്തബന്ധമുള്ളവരാണ് ഒത്തുതീര്‍പ്പുശ്രമങ്ങള്‍ക്കു മുന്‍െകെയെടുക്കുന്നത്. പരാതി നല്‍കിയ രാഹുലുമായി തലസ്ഥാനത്തെ പ്രമുഖ ഹോട്ടലില്‍ അനുരഞ്ജനച്ചര്‍ച്ച നടന്നതായാണു സൂചന

കമ്ബനി മറ്റൊരാള്‍ക്കു െകെമാറിയെന്നു മാത്രമാണു പറഞ്ഞത്. വിവാദമയുര്‍ന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനെ കോടിയേരി സന്ദര്‍ശിച്ചശേഷമായിരുന്നു അനുരഞ്ജന നീക്കം. സാമ്ബത്തികത്തട്ടിപ്പു സംബന്ധിച്ചു തനിക്കെതിരായ ആരോപണം രാഷ്ട്രീയദുഷ്ടലാക്കെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്. ബിസിനസില്‍ കള്ളത്തരം കാണിച്ചിട്ടില്ല. തന്റെ ബിസിനസ് പങ്കാളികള്‍ക്കും അതറിയാമെന്നു ബിനോയ് കോടിയേരി ‘മംഗള’ത്തോടു പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ദുബായില്‍ 13 കോടിയുടെ സാമ്ബത്തികത്തട്ടിപ്പ് നടത്തിയെന്ന പരാതി സി.പി.എം. പോളിറ്റ് ബ്യൂറോയ്ക്കു ലഭിച്ചതു സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

”ദുബായിലെ ബിസിനസ് പങ്കാളിയായ കൊട്ടാരക്കര സ്വദേശി രാഹുലുമായി 30 ലക്ഷം ദിര്‍ഹത്തിന്റെ (5.5 കോടി രൂപ) ഇടപാട് മാത്രമാണുണ്ടായിരുന്നത്. ഇരുവരും ചേര്‍ന്നാരംഭിച്ച ബിസിനസില്‍ രാഹുല്‍ കൃഷ്ണ 30 ലക്ഷം ദിര്‍ഹം നിക്ഷേപിച്ചു. ഞാന്‍ അതിന് ഈടായി അത്രയും ദിര്‍ഹത്തിന്റെ ബ്ലാങ്ക്ചെക്ക് നല്‍കി. എന്നാല്‍, ദുബായിലെ ബിസിനസ് പിന്നീടു തകരുകയും രാഹുലിനു പലപ്പോഴായി പലിശസഹിതം 20 ലക്ഷം ദിര്‍ഹം തിരിച്ചുനല്‍കുകയും ചെയ്തു. ഇതു സംബന്ധിച്ച രേഖകള്‍ െകെവശമുണ്ട്. 10 ലക്ഷം ദിര്‍ഹം (1.75 കോടി) മാത്രമേ ഇനി നല്‍കാനുള്ളൂ. അത് എപ്പോള്‍ വേണമെങ്കിലും നല്‍കാമെന്നും ഞാന്‍ നല്‍കിയ ചെക്കുകള്‍ തിരിച്ചുതരണമെന്നും ധാരണയുണ്ട്. അതിനുശേഷമാണു നാട്ടിലേക്കു പോന്നത്.

എന്നെ അപായപ്പെടുത്താന്‍ ദുബായില്‍ ചിലര്‍ ശ്രമമാരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി വിഷയം ദുബായ് കോടതിവരെയെത്തി. ഞാന്‍ നല്‍കിയ ബ്ലാങ്ക്ചെക്ക് ഒരു അറബിയുടെ പേരില്‍ ദുബായില്‍ സമര്‍പ്പിക്കുകയും അതു മടങ്ങിയതോടെ ദുബായ് പോലീസ് എന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ എത്തിക്കുകയുമായിരുന്നു. മജിസ്ട്രേറ്റിനോട് എല്ലാക്കാര്യവും വിശദീകരിക്കുകയും പണം തിരിച്ചുനല്‍കിയതിന്റെ രേഖകള്‍ കാണിച്ചു ബോധ്യപ്പെടുത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ 60,000 ദിര്‍ഹം പിഴയടയ്ക്കാന്‍ വിധിച്ചു. പിഴയടച്ചതോടെ പോകാന്‍ അനുവദിക്കുകയും ചെയ്തു. ഇപ്പോള്‍ എന്റെ പേരില്‍ ദുബായില്‍ ഒരു കേസുമില്ല. കഴിഞ്ഞയാഴ്ചപോലും ദുബായില്‍ പോയിവന്ന എന്നെ ഇന്റര്‍പോള്‍ തെരയുകയാണെന്ന നുണക്കഥ ആരൊക്കെയോ പടച്ചു വിടുകയാണ്. ഇതു രാഷ്ട്രീയായുധമാക്കിയതിനു പിന്നില്‍ പിന്നില്‍ ഗൂഢാലോചനയുണ്ട്”- ബിനോയ് പറഞ്ഞു.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top