×

സെന്‍സര്‍ കുരുക്കില്‍ ‘ആഭാസം’ ബോര്‍ഡിന്‍റേത് രാഷ്ട്രീയ താത്പര്യം; ദിവ്യ ഗോപിനാഥിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

റിമ കല്ലിങ്കലും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ ‘ആഭാസ’ത്തിന്‍റെ സെന്‍സര്‍ കുരുക്കിനെതിരെ അണിയറപ്രവര്‍ത്തകര്‍. നവാഗതനായ ജുബിത്ത് നമ്രടത്താണ് ചിത്രം സംവിധാനം ചെയ്ത ചിത്രത്തില്‍ നിന്ന് ചില ഡയലോഗുകള്‍ ഒഴിവാക്കിയാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ വാദം. ഇതിനെതിരെ അണിയറപ്രവര്‍ത്തകര്‍ റിവ്യു സമിതിക്ക് മുന്നില്‍ അപ്പീല്‍ പോകാനിരിക്കുകയാണ്. ജനുവരി 5ന് റിലീസ് ചെയ്യാനിരുന്നതായിരുന്നു ചിത്രം.

ഇതേതുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച്‌ ചിത്രത്തിലെ വേഷമിട്ട ദിവ്യ ഗോപിനാഥിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

സിനിമയിലെ 90 വര്‍ഷം നാമെല്ലാവരും ആഘോഷിക്കുന്ന ഈ വേളയില്‍ സിനിമ രംഗത്തെ കുറിച്ചും നാടിനടന്മാരെ കുറിച്ചും ഏറെ ചര്‍ച്ച ചെയ്യുന്ന നാളുകാളാണിപ്പോള്‍. സിനിമ എന്ന മേഖലയുണ്ടായതിനു ശേഷമാണ് നടിനടന്മാരുണ്ടായത് അതുകൊണ്ട് തന്നെ സിനിമ ഇന്നെവിടെ എത്തി, ഏതൊക്കെ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നു എന്ന് തിരിച്ചറിഞ്ഞു അതിലെ പോരായ്മകള്‍ മനസിലാക്കി നമ്മള്‍ ഓരോരുത്തരും ഒരുമിച്ചു നിന്ന് അതൊക്കെ അതിജീവിക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമായാണ് സിനിമ ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നത്.

നടിനടന്മാരുടെ ഏതെങ്കിലും അഭിപ്രായങ്ങള്‍ മുഖവിലക്കെടുത്ത് ജനങ്ങള്‍ തമ്മില്‍ തല്ലു കൂടാന്‍ വരെ തയ്യാറാകുന്നു. സിനിമയില്ലെങ്കില്‍ സിനിമ നടിയുമില്ല നടനുമില്ല. അതിന്‍റെ പ്രവര്‍ത്തന രംഗത്തുള്ള ആരും തന്നെയില്ല.

“ആഭാസം എന്ന ഞങ്ങളുടെ സിനിമയ്ക്കു എ സര്‍ട്ടിഫിക്കറ്റ് തന്ന് മൂക്കുകയറിടാന്‍ ശ്രമിക്കുന്ന സെന്‍സര്‍ ബോര്‍ഡിലെ ചേച്ചി ചേട്ടന്മാര്‍ക്കായി എഴുതുന്നത്”

ഒരു തിരക്കഥാകൃത്ത് ഒരുപാട് നാളുകള്‍ ആലോചിച്ചു അവരുടെ മറ്റു സന്തോഷങ്ങളെല്ലാം മാറ്റി വച്ച്‌ ഈ കര്‍ത്തവ്യത്തിന് പ്രാധാന്യം നല്‍കി അതിനു വേണ്ടി രാപ്പകലെന്നില്ലാതെ പ്രവര്‍ത്തിക്കുന്നു. കഥ പൂര്‍ത്തിയാക്കിയതിന് ശേഷവും തിരക്കുകള്‍ കഴിയുന്നില്ല. തന്‍റെ കഥ പല പല പ്രൊഡ്യൂസര്‍മാരോട് പറഞ്ഞും വിവരിച്ചും അവരുടെ കളിയാക്കലുകളും നെഗറ്റീവ് അഭിപ്രായങ്ങളും പോസിറ്റീവ് അഭിപ്രായങ്ങളും കേട്ട്. സിനിമക്കുള്ളിലെ രാഷ്ട്രീയവും മറ്റു പല കാര്യങ്ങളും അറിഞ്ഞു സിനിമയെ മാത്രം സ്നേഹിക്കുന്ന മനസിലാക്കുന്ന സെന്‍സിബിള്‍ ആയ ഒരു പ്രൊഡ്യൂസറിനെ കിട്ടി അതിനു ഒരു ബജറ്റ് ഉണ്ടാക്കി അഭിനേതാക്കളുടെ ഡേറ്റ് വാങ്ങി നൂറില്‍ കൂടുതല്‍ ആളുകളുടെ കഠിനാധ്വാനം കൊണ്ട് പലരുടെയും സ്നേഹവും സഹായവും ഒക്കെ കൊണ്ട് രണ്ട് മാസം കൊണ്ട് ഷൂട്ടിങ് കഴിഞ്ഞു. (40% പണിയേ കഴിഞ്ഞിട്ടുള്ളൂ) അതിനു ശേഷം സംഗീതം, എഡിറ്റിംഗ്, ബി ജി എം, സൗണ്ട്,വി.എഫ്.എക് എല്ലാം വൃത്തിയായി പൂര്‍ത്തിയാക്കി. സെന്‍സറിങ്ങിനൊരു ഒരു ഡേറ്റ് തന്ന് തിരുവനന്തപുരത്തു ചെന്ന് ക്യൂബില്‍ അപ്ലോഡ് ചെയ്തു.

സെന്‍സര്‍ ബോര്‍ഡിലുള്ള ചേച്ചിമാരുടെയും ചേട്ടന്മാരുടെയും സമയവും സൗകര്യവും നോക്കി സംവിധായകനും പ്രൊഡ്യൂസറും ഇവരുടെ പിന്നാലെ ഒരുപാട് നടന്നു. സ്വാര്‍ത്ഥ രാഷ്ട്രീയങ്ങളെ മുറുകെ പിടിക്കുന്ന, സെന്‍സര്‍ ബോര്‍ഡില്‍ ഇരിക്കാന്‍ പോലും യോഗ്യതയില്ലാത്ത ഒരു കൂട്ടം ആളുകള്‍ക്ക് മുമ്ബില്‍ ഒരുപാട് നേരമിരുന്നു. ദേശീയ അവാര്‍ഡ് നേടിയ സംവിധായകരും തിരക്കഥാകൃത്തുക്കളും അഭിനേതാക്കള്‍ നമുക്കുണ്ടെങ്കിലും സെന്‍സര്‍ബോഡില്‍ ഇരിക്കുന്ന ചേട്ടന്മാരും ചേച്ചിമാരും ആരാണെന്നു അറിഞ്ഞാല്‍ സങ്കടമാകും.

ഒരുപാട് പേരുടെ ഒരുപാട് നാളത്തെ കഠിനാധ്വാനത്തിനും പണത്തിനും വിലകല്‍പിക്കാതെ കാലിന്‍മേല്‍ കാല്‍ കയറ്റി
അവിടെ കട്ട് ചെയ്യ് ഇവിടെ കട്ട് ചെയ്യ് എന്നൊക്കെ പറയുന്നു. ഈ അഹങ്കാരവും അധികാരവും കാണിക്കാനുള്ള അവകാശം ആരാണിവര്‍ക്ക് നല്‍കിയത്. ഈ അഹങ്കാരത്തിന് അറുതി വരുത്താന്‍ നമ്മളെ കൊണ്ട് എന്താ ചെയ്യാന്‍ കഴിയും.

ഇതിനൊക്കെ ഒരവസാനം വരുത്താന്‍ നമ്മള്‍ ജനങ്ങള്‍ ഒരുമിച്ചു നിന്ന് ശബ്ദം ഉയര്‍ത്തിയാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. നിങ്ങളുടെ എതിര്‍പ്പിന്‍റെയും കൂട്ടിന്‍റെയും ശക്തി നമ്മള്‍ ഈ ദിവസങ്ങളില്‍ ഒരുപാട് കണ്ടു കഴിഞ്ഞു. നമ്മള്‍ പ്രേക്ഷകര്‍ ഒരുമിച്ചു നില്‍ക്കുക തന്നെ ചെയ്യണം.

നടിനടന്മാരെ ചൊല്ലി അന്യോന്യം വഴക്കിടുന്നതിലും ചര്‍ച്ച ചെയ്യുന്നതിലും എത്രയോ മുകളിലാണ് ഈ ആവശ്യം. ഒരു അവകാശവും അധികാരവുമില്ലാത്ത ഇവര്‍ സിനിമയുടെ കഴുത്തില്‍ കത്തി വെക്കുമ്ബോള്‍ നോക്കി നിക്കാതെ പ്രതികരിക്കണം. ശബ്ദം ഇതിനെതിരെയാണുയര്‍ത്തേണ്ടത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top