×

സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളില്‍ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നവരുടെ എണ്ണ 20 ആയി.

തിരുവനന്തപുരം : പെരുമ്ബാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകി അമീറുല്‍ ഇസ്ളാംകൂടി എത്തിയതോടെ സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളില്‍
വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നവരുടെ എണ്ണ 20 ആയി.

ഇതില്‍ നാലു പേര്‍ ഇതരസംസ്ഥാനക്കാരാണ്. കേരളത്തില്‍ അവസാനം വധശിക്ഷ നടപ്പാക്കിയത് റിപ്പര്‍ ചന്ദ്രന്റേതാണ്. 1991 ജൂലൈ ആറിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് റിപ്പറെ തൂക്കിക്കൊന്നത്. അതിനു മുമ്ബത്തെ വധശിക്ഷയും കണ്ണൂരില്‍ തന്നെ. വയനാട് സ്വദേശി വാകേരി ബാലകൃഷ്ണനെ. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 1979ല്‍ അഴകേശന്റെ വധശിക്ഷയാണ് അവസാനം നടപ്പാക്കിയത്. ഒടുവില്‍ വധശിക്ഷാ ഇളവ് നല്‍കപ്പെട്ടത് സൗമ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമിക്കാണ്.

പൂജപ്പുരയിലാണ് കൂടുതല്‍ പേര്‍ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നത്-പത്ത്. ആലുവ കൂട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണിയാണ് ഇതില്‍ കുപ്രസിദ്ധന്‍. അസം സ്വദേശിയായ പ്രദീപ് ബോറയും യുപി സ്വദേശി നരേന്ദ്രകുമാറും വധശിക്ഷ വിധിക്കപ്പെട്ട് ഇവിടെയുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഏഴു പേര്‍. കണിച്ചുകുളങ്ങര കേസില്‍ ശിക്ഷിക്കപ്പെട്ട ഉണ്ണിയും പെണ്‍കുട്ടിയെ ഗോവയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന ഹംസയും വയനാട് അനിതയെ പീഡിപ്പിച്ചു കൊന്ന നാസറും അബ്ദുള്‍ ഗഫൂറും ഇക്കൂട്ടത്തിലാണ്.

വിയ്യൂരില്‍ അമീറുല്‍ ഇസ്ളാമും എത്തുന്നതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ മൂന്നായി. അട്ടക്കുളങ്ങരയില്‍ ഗുണ്ടാനേതാവിനെ ബോംബെറിഞ്ഞ് കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട സോജു, മദ്യപിച്ച്‌ മൂന്നുപേരെ മുറിയില്‍ പൂട്ടിയിട്ട് പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊന്ന കന്യാകുമാരി സ്വദേശി തോമസ് ആല്‍വ എഡിസന്‍ എന്നിവരാണ് മറ്റ് രണ്ടു പേര്‍.

സെഷന്‍സ് കോടതിയാണ് ഇവരുടെയെല്ലാം വധശിക്ഷ വിധിച്ചത്. സുപ്രീംകോടതിവരെ അപ്പീല്‍ ഹര്‍ജിയും പിന്നീട് രാഷ്ട്രപതിക്ക് ദയാ ഹര്‍ജിയും സമര്‍പ്പിക്കാം. അതിനാലാണ് ശിക്ഷ നടപ്പാക്കല്‍ വൈകുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top