×

തീരദേശ വാസികളുടെ സംരക്ഷണത്തില്‍ സംസ്ഥാന സര്‍ക്കാരിനു വന്‍വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: തീരദേശ വാസികളുടെ സംരക്ഷണത്തില്‍ സംസ്ഥാന സര്‍ക്കാരിനു വന്‍വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആലപ്പുഴ ജില്ലയുടെ തീരദേശ മേഖലയിലെ കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കുന്നതിനായി 160 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബിയുടെ പരിഗണനയിലുണ്ടെന്നും ഇവയില്‍ 61 കോടി രൂപയുടെ പ്രൊജക്റ്റുകള്‍ ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പേജിലാണ് ചെന്നിത്തല സര്‍ക്കാരിനെതിരെ തുറന്നടിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആലപ്പുഴ ജില്ലയുടെ തീരദേശ മേഖലയിലെ കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കുന്നതിനായി 160 കോടിരൂപയുടെ പദ്ധതികള്‍ കിഫ്ബിയുടെ പരിഗണനയിലുണ്ട്. ഇവയില്‍ 61 കോടി രൂപയുടെ പ്രൊജക്റ്റുകള്‍ ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴ ,തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലാണ്.

ചെന്നൈ ഐഐടി പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്. ഈ പദ്ധതികള്‍ക്കായി ഒരു രൂപ പോലും അനുവദിച്ചിട്ടില്ല. മന്ത്രിമാരായ തോമസ് ഐസക് ,മാത്യു ടി തോമസ് എന്നിവരോട് നിരന്തരം അറിയിച്ചിട്ടും ഫലം കാണാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല.

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കടലോര ജനതയുടെ സംരക്ഷണത്തില്‍ വന്‍വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. കടല്‍ഭിത്തിയും പുലിമുട്ടുമുണ്ടായിരുന്നെങ്കില്‍ നാശനഷ്ടം കുറയുമായിരുന്നു എന്ന് കണ്ണീരോടെയാണ് നാട്ടുകാര്‍ എന്നോട് പറഞ്ഞത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top