×

സ്വന്തമായി കാറുള്ള വ്യക്തിയാണെങ്കില്‍ പാചക വാതക സബ്സിഡി നഷ്ടപ്പെടും ;കേന്ദ്ര സര്‍ക്കാര്‍ പുതിയ നയം നടപ്പിലാക്കുന്നു.

ന്യൂഡല്‍ഹി: അനധികൃത സബ്സിഡി ഇല്ലാതാക്കാനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ നയം നടപ്പിലാക്കുന്നു.

വരുന്ന മാര്‍ച്ച്‌ മാസത്തോടെ പാചക വാതകത്തിന്റെ സബ്സിഡി പൂര്‍ണമായും നീക്കം ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.

എന്നാല്‍ സര്‍ക്കാര്‍ ആദ്യം ലക്ഷ്യം വെച്ചിരിക്കുന്നത് കാറുടമകളെയാണെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ഓണ്‍ലൈന്‍
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സ്വന്തമായി കാറുള്ള വ്യക്തിയാണെങ്കില്‍ പാചക വാതക സബ്സിഡി നഷ്ടപ്പെടും എന്നാണ് വിവരം.

പദ്ധതിയുടെ ആദ്യ ഘട്ടം സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ചില ജില്ലകളിലെ ആര്‍.ടി ഓഫീസുകളില്‍ നിന്ന് വാഹന രജിസ്ട്രേഷന്റെ വിശദ വിവരങ്ങള്‍ സര്‍ക്കാര്‍ പരിശോധി
ക്കുകയാണ്.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പെട്രോളിയം മന്ത്രാലയം പാചക വാതക ഉപഭോക്താക്കളുടെ വിശദ വിവരങ്ങള്‍ ആദായ നികുതി വകുപ്പില്‍ നിന്ന് ശേഖരിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ പാന്‍, താമസം, മൊബൈല്‍ എന്നീ രേഖകളാണ് ശേഖരിക്കുന്നത്.

രാജ്യത്ത് ഏകദേശം 3.6 കോടി അനധികൃത പാചക വാതക സബ്സിഡിയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. ഇത് എടുത്തുകളയുന്നതോടെ 30,000 കോടി രൂപയോളം ഖജനാവിലേക്ക് തിരിച്ചെത്തിക്കാമെന്നും ഇത് അര്‍ഹരായവര്‍ക്ക് പ്രയോജനപ്പെടുത്താമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

പത്ത് ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവരെ കഴിഞ്ഞ വര്‍ഷം പാചക വാതക സബ്സിഡിയില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top