×

ചാനല്‍ ചര്‍ച്ചയില്‍ നിന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇറങ്ങിപ്പോയി.

തിരുവനന്തപുരം: ഓഖ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയും കടല്‍ക്ഷോഭവും ദുരിതം വിതച്ച തിരുവനന്തപുരത്തെ ദുരിതബാധിത മേഖലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാത്തതിനെ കുറിച്ച്‌ ചോദിച്ചതിനെ തുടര്‍ന്ന് ചാനല്‍ ചര്‍ച്ചയില്‍ നിന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇറങ്ങിപ്പോയി.

അലമുറയിട്ട് കരയുന്ന ആളുകളുടെ അടുത്തെല്ലാം മുഖ്യമന്ത്രി എത്തണമെന്ന് വാശിപിടിക്കുന്ന ബാലിശമാണെന്ന് ചര്‍ച്ചയില്‍ പറഞ്ഞ കടകംപള്ളി പറഞ്ഞപ്പോള്‍ ആ വാശി ജനാധിപത്യത്തിലെ അവകാശല്ലേ എന്ന് വാര്‍ത്താ അവതാരക ചോദിച്ചു. അതൊരു വല്ലാത്ത വാശിയാണെന്നും അനാവശ്യ വാശിയാണെന്നുമാണ് കടകംപള്ളി മറുപടിയായി നല്‍കി. പോകേണ്ട ആളുകളെല്ലാം കൃത്യമായി പോകുന്നുണ്ട്. എത്തേണ്ട ആളുകളെല്ലാം എത്തുന്നുണ്ട്. അവരെ ആശ്വസിപ്പിക്കുന്നുണ്ട്. കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി ചെന്നാലെ പൂര്‍ണമാകൂ എന്നൊന്നും കരുതേണ്ട കാര്യമില്ല. മുഖ്യമന്ത്രി പോകേണ്ട സ്ഥലത്ത് മുഖ്യമന്ത്രി കൃത്യമായി പോയിട്ടുണ്ടെന്നും കടകംപള്ളി ചര്‍ച്ചയ്ക്കിടെ പറഞ്ഞു. തുടര്‍ന്ന് പൂന്തുറയടക്കമുള്ള ദുരിതബാധിത മേഖലകളില്‍ മുഖ്യമന്ത്രി പോകേണ്ട സ്ഥലമാണ് എന്നു തോന്നുന്നില്ലെങ്കില്‍ എന്ന് പറഞ്ഞ അവതാരക കോണ്‍ഗ്രസ് നേതാവ് കെവി തോമസിനോട് പ്രതികരണം ആരാഞ്ഞപ്പോഴാണ് കടകംപള്ളി ചര്‍ച്ച ബഹിഷ്കരിച്ചത്.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍ ഡോ. എംജി മനോജ്, പ്രഭാകരന്‍ പാലേരി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top