×

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഡല്‍ഹി.

പൂനെ:  ബംഗാളിനെ ഇന്നിംഗ്സിനും 26 റണ്‍സിനും തോല്‍പ്പിച്ചാണ് ഡല്‍ഹി രഞ്ജി ട്രോഫി ഫൈനലില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയത്.

ബംഗാളിന്റെ രണ്ടാം ഇന്നിംഗ്സ് 86 റണ്‍സില്‍ അവസാനിച്ചു.

നവദീപ് സൈനി, കുല്‍വന്ദ് കെജറോലിയ എന്നിവര്‍ ചേര്‍ന്നാണ് ബംഗാളിനെ രണ്ടാം ഇന്നിംഗ്സില്‍ പിടിച്ചു നിര്‍ത്തിയത്. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്ത്തി.

112 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമാണ് ബംഗാള്‍ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനെത്തിയത്.

എന്നാല്‍ ബാറ്റിംഗ് നിര പരാജയപ്പെട്ടതോടെ മൂന്നാം ദിവസം അവസാനിക്കുന്നതിന് മുന്‍പ് മത്സരം അവസാനിക്കുകയായിരുന്നു.

21 റണ്‍സ് നേടിയ സുദീപ് ചാറ്റര്‍ജിയാണ് ബംഗാളിന്റെ ടോപ്പ് സ്കോറര്‍. ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്സ് 398 റണ്‍സില്‍ അവസാനിച്ചിരുന്നു.

ഗൗതം ഗംഭീര്‍ (127), കുനാല്‍ ചന്ദേല (113) എന്നിവരുടെ സെഞ്ചുറികളാണ് ഡല്‍ഹിക്ക് മികച്ച ലീഡ് സമ്മാനിച്ചത്.

ഹിമ്മറ്റ് സിംഗ് 60 റണ്‍സ് നേടി. ബംഗാളിന് വേണ്ടി മുഹമ്മദ് ഷമി ആറ് വിക്കറ്റ് വീഴ്ത്തി. മത്സരത്തില്‍ ഏഴ് വിക്കറ്റ് നേടിയ നവദീപ് സൈനിയാണ് മാന്‍ ഓഫ് ദ മാച്ച്‌.

സ്കോര്‍ നില: ബംഗാള്‍ ഒന്നാം ഇന്നിംഗ്സ് 286, രണ്ടാം ഇന്നിംഗ്സ് 86. ഡല്‍ഹി ഒന്നാം ഇന്നിംഗ്സ് 398.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top