×

ഐശ്വര്യ റായിയുടെ മകൻ ആണ് ഞാൻ ;എനിക്ക് എന്റെ അമ്മയെ തിരിച്ച് വേണം

ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന വാദവുമായി യുവാവ് രംഗത്ത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത കുമാറാണ് ഐശ്വര്യ റായി തന്റെ അമ്മയാണെന്നും അതിന് തന്റെ കൈയില്‍ തെളിവുകളുണ്ടെന്നുമുള്ള അവകാശവാദവുമായി എത്തിയത്.

1988ല്‍ ലണ്ടനില്‍ വച്ച്‌ ഐ.വി.എഫ് ചികിത്സയിലൂടെയാണ് താന്‍ ജനിച്ചതെന്നും രണ്ടു വയസ്സ് വരെ ഐശ്വര്യ റായിയുടെ മാതാപിതാക്കളുടെ കൂടെ വളര്‍ന്ന താന്‍ 27 വയസ്സുവരെ ആന്ധ്രയിലെ ചോളപുരത്തായിരുന്നുവെന്നും യുവാവ് പറയുന്നു. തന്റെ ബന്ധുക്കള്‍ അമ്മയെ കുറിച്ചുള്ള തെളിവുകള്‍ നശിപ്പിച്ചതിനാലാണ് താന്‍ ഇത്രയും നാള്‍ വരാതിരുന്നതെന്നും ഇപ്പോള്‍ എനിക്കെല്ലാം അറിയാം. മറ്റൊന്നും വേണ്ട, അമ്മയുടെ കൂടെ താമസിച്ചാല്‍ മാത്രം മതി-യുവാവ് പറയുന്നു.

സംഗീത് കുമാറിന്റെ വാക്കുകള്‍:

“ഞാന്‍ സംഗീത് കുമാര്‍ റായി. 95ലെ ലോക സുന്ദരി ഐശ്വര്യ കൃഷ്ണരാജ് റായിയുടെ മകനാണ് ഞാന്‍. ഐ.വി.എഫ് പ്രക്രിയയിലൂടെയാണ് ഞാന്‍ ജനിച്ചത്. 1988ല്‍ ലണ്ടനില്‍ വച്ച്‌. മൂന്ന് വയസ്സ് തൊട്ട് 27 വയസ്സുവരെ ഞാന്‍ വളര്‍ന്നത് ചോളവാരത്തിലാണ്. രണ്ട് വയസ്സുവരെ ഞാന്‍ എന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ മുംബൈയിലാണ് വളര്‍ന്നത്. ബ്രിന്ദ കൃഷ്ണരാജ് റായി എന്നാണ് എന്റെ അമ്മൂമ്മയുടെ പേര്. മുത്തശ്ശന്‍ കൃഷ്ണരാജ് റായി കഴിഞ്ഞ ഏപ്രിലിലാണ് മരിച്ചത്. എന്റെ അമ്മാവന്‍ ആദിത്യ റായിയും മുത്തശ്ശിയുമെല്ലാം മുംബൈയിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

2007ല്‍ എന്റെ ‘അമ്മ അഭിഷേക് ബച്ചനെ വിവാഹം ചെയ്തു. പക്ഷെ ഇപ്പോള്‍ അവര്‍ തമ്മില്‍ പിരിഞ്ഞു. അമ്മ ഇപ്പോള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. എനിക്കെന്റെ അമ്മയെ തിരിച്ചു വേണം. അമ്മ മംഗലാപുരത്തേയ്ക്ക് തിരിച്ചു വരണം. എനിക്കെന്റെ അമ്മയുടെ കൂടെ താമസിക്കണം. 27 വര്‍ഷമായി ഞാന്‍ എന്റെ കുടുംബവുമായി പിരിഞ്ഞിട്ട്. ഞാന്‍ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. എനിക്ക് വിശാഖപട്ടണത്തേക്ക് തിരിച്ചു പോകണ്ട. എനിക്കെന്റെ അമ്മയെ ആണ് വേണ്ടത്. എന്റെ നാട്ടില്‍ എനിക്ക് ഒരുപാടു പ്രശ്നങ്ങളാണ് . ബന്ധുക്കള്‍ ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ പലതും പറഞ്ഞു കേള്‍ക്കുന്നു. അവരെല്ലാ തെളിവുകളും നശിപ്പിച്ചു. ഞാന്‍ ഇതിന് മുന്‍പേ അമ്മയെ തേടി വന്നേനെ. എന്നാല്‍ എന്റെ കയ്യില്‍ തെളിവുകള്‍ ഉണ്ടായിരുന്നില്ല. എനിക്ക് വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എനിക്കെല്ലാം അറിയാം. എല്ലാ കാര്യത്തിലും വ്യക്തത വന്നു. എന്റെ കയ്യില്‍ തെളിവുകളുമുണ്ട്. എനിക്ക് വേറൊന്നും വേണ്ട എന്റെ അമ്മയെ അല്ലാതെ.”

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top