×

അ​‍സുഖം ആരെയും അറിയിക്കാതെ ചിരിച്ചുകൊണ്ടാണ് അബി ജീവിച്ചതെന്ന്;കോട്ടയം നസീര്‍

മിമിക്രിയിലെ അമിതാഭ് ബച്ചന്‍ എന്നാണ് അബി അറിയപ്പെടുന്നത്. അപ്രതീക്ഷിതമായി അബി വിട പറഞ്ഞതിന്റെ വേദനയില്‍ നില്‍ക്കുമ്ബോഴും സുഹൃത്തുക്കള്‍ അനുസ്മരിക്കുന്നത് അബിയെന്ന മിമിക്രി രാജാവിനെയാണ്. അത്രയേറെ മലയാള സിനിമയില്‍ ഇന്ന് തിളങ്ങി നില്‍ക്കുന്ന പല മിമിക്രി താരങ്ങള്‍ക്കും മാതൃകയും പിന്തുണയുമായിട്ടുണ്ട് അബി. കേരളത്തില്‍ അമിതാഭ് ബച്ചന്റെ ശബ്ദം പൂര്‍ണ്ണതയോടെ അനുകരിക്കുന്ന ഏക താരം അബിയാണ്. പരസ്യ ചിത്രങ്ങള്‍ക്കും അദ്ദേഹത്തിന്റെ ശബ്ദം അബിയായിരുന്നു. അസുഖമുണ്ടായിട്ടും പരിപാടികളില്‍ നിന്ന് അദ്ദേഹം വിട്ടു നിന്നില്ല. ഏറ്റവു​ം അടുപ്പമുള്ള ചുരുക്കം ചിലര്‍ക്ക് മാത്രമേ അസുഖത്തെക്കുറിച്ച്‌ അറിയാമായിരുന്നുള്ളൂ. അ​‍സുഖം ആരെയും അറിയിക്കാതെ ചിരിച്ചുകൊണ്ടാണ് അബി ജീവിച്ചതെന്ന് സുഹൃത്ത് കോട്ടയം നസീര്‍ പറയുന്നു.

‘ഞാനെന്ന കലാകാരനെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുകയും എന്റെ കഴിവുകള്‍ കണ്ടെത്തി പിന്തുണക്കുകയും ചെയ്തിരുന്ന ആളാണ് അബി. ഗുരുവിനേക്കാള്‍ ഉപരി ജ്യേഷ്ഠസഹോദരന്‍. അസുഖമുണ്ടായിരുന്ന സമയത്ത് പോലും വിളിക്കുകയും ആശുപത്രി കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വലിയ ഷോക്ക് ആയിപ്പോയി.

ഞങ്ങള്‍ക്ക് വളരെ കുറച്ച്‌ പേര്‍ക്ക് മാത്രമേ അസുഖത്തിന്റെ കാര്യം അറിയാമായിരുന്നൊള്ളൂ. അദ്ദേഹത്തെ നേരില്‍ കാണുന്നവര്‍ക്ക് അത് തോന്നുകയില്ല. ഒരിക്കലും അസുഖമുണ്ടെന്ന് അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല, അത് പ്രകടിപ്പിച്ചിരുന്നുമില്ല. ഇതിനിടയിലൊക്കെ അദ്ദേഹം ടിവി പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും സമയം കണ്ടെത്തി പങ്കെടുത്തിരുന്നു. അതുകൊണ്ടായിരിക്കാം ഈ വാര്‍ത്ത പെട്ടന്ന് കേള്‍ക്കുമ്ബോള്‍ ആളുകള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കാത്തത്. അസുഖംമൂടിവെച്ച്‌ ചിരിച്ച മുഖത്തോടെയാണ് അദ്ദേഹം ജീവിച്ചിരുന്നത്.

മിമിക്രിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു അബി. അദ്ദേഹം പ്രൊഫഷനല്‍ കലാകാരനായിരുന്നു. വേദിയിലെ കര്‍ട്ടന്‍ ചുളുങ്ങി ഇടാന്‍ പോലും അദ്ദേഹം അനുവദിക്കില്ലായിരുന്നു. ഞാനൊക്കെ മിമിക്രി തുടങ്ങുമ്ബോള്‍ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്. കൊച്ചിന്‍ ഓസ്കര്‍ എന്ന ട്രൂപ്പില്‍ എനിക്ക് അവസരം കിട്ടുകയും, സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതും അബി ഇക്ക വഴിയാണ്’.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top