×

കൃഷിയിൽ വിജയം കൊയ്ത് പെണ്‍കരുത്ത്

കൃഷിയിൽ വിജയം കൊയ്ത് പെണ്‍കരുത്ത്
 

കാട്ടിക്കുളം: കൃഷിയിൽ വിജയം കൊയ്ത് ചേലൂർ ഗ്രാമദീപം കുടുംബശ്രീ കൂട്ടുത്തരവാദ സംഘം. ചേലൂരിലെ ഷിജി ജോഷി, ഷീജ ബേബി, മരിയ തോമസ്, ഷേർളി സാബു, ലില്ലി സ്റ്റീഫൻ, തങ്കമ്മ കുഞ്ഞുഞ്ഞ് എന്നിവരടങ്ങുന്ന സംയുക്ത ബാധ്യതാസംഘമാണ് വിജയവീഥിയിൽ.

അമ്മാനിയിൽ പാട്ടത്തിനെടുത്ത നാലേക്കർ വയലിൽ ഇറക്കിയ നെൽകൃഷിയും മണ്ണുണ്ടിയിലെ നാലേക്കർ പാട്ടഭൂമിയിൽ നടത്തുന്ന ഇഞ്ചി, പച്ചക്കറി കൃഷികളും വിജയിച്ചതിന്‍റെ ആഹ്ളാദത്തിലാണിവർ. ഗന്ധകശാല, മഹാമായ, കുറുമട്ട എന്നീ ഇനം നെല്ലുകളാണ് കൃഷി ചെയ്തത്. വിളവെടുപ്പിനു പാകമായിരിക്കു കയാണ് ഇഞ്ചിപ്പാടം. ഇഞ്ചിക്കണ്ടങ്ങൾക്കിടയിലാണ് പച്ചക്കറി കൃഷി. തക്കാളി, പച്ചമുളക്, വെണ്ട, വഴുതിന തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്.
കാലാവസ്ഥയിലെ പിഴവിനെയും വന്യജീവി ശല്യത്തെയും പഴിപറഞ്ഞ് പലരും കൃഷിയിൽനിന്നു പിന്മാറുന്നതിനിടെയാണ് പെണ്‍കരുത്തിന്‍റെ വിജയം. നെൽപ്പാടത്തെയും ഇഞ്ചിപ്പാടത്തെയും ജോലികളിലേറെയും ഗ്രാമദീപം അംഗങ്ങളാണ് ചെയ്യുന്നത്.

കാനറ ബാങ്ക് ശാഖയിൽനിന്നു വായ്പയെടുത്താണ് സംഘം കൃഷി നടത്തുന്നത്. കുടുംബശ്രീ മിഷന്‍റെ സാന്പത്തിക-സാങ്കേതിക സഹായവും സംഘത്തിനു ലഭിക്കുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top